Monday, March 31, 2014

ഉത്താനപൃഷ്ഠാസനം


നെറ്റി തറയില്‍ തൊടുവിച്ച് കമഴ്ന്നുകിടക്കുക. അരക്കെട്ടിനു മുകള്‍ഭാഗം ഉയര്‍ത്തി കൈകള്‍ നെഞ്ചിനു മുന്നില്‍ കൈമുട്ടുകള്‍ മടക്കിവയ്ക്കുക. കൈത്തണ്ടകള്‍ ശിരസിനു മുകള്‍ഭാഗത്തുവച്ച്, കൈമുട്ടുകള്‍ ഓരോന്നും കൈകൊണ്ട് പിടിക്കുക. കൈകളോ കാലുകളോ ചലിപ്പിക്കാതെ നെഞ്ചും ശിരസ്സും ഉയര്‍ത്തി മുന്നോട്ടു നീക്കുക. ഈ സമയത്ത് കൈകള്‍ നെഞ്ചിനു താഴെയായി വരണം. കൈകളില്‍ ബലമായി പിടിക്കണം. ഇരുകാലിന്റെയും കാല്‍മുട്ടുമുതല്‍ കാല്‍വിരലുകള്‍വരെയുള്ള ഭാഗങ്ങള്‍ തറയില്‍ താങ്ങിവയ്ക്കുക.

ഈ ആസനം ചെയ്യുന്നതിനിടയില്‍ കൈമുട്ടുകളോ കാല്‍മുട്ടുകളോ ചലിപ്പിക്കുവാന്‍ പാടില്ല. നിതംബം മുകളിലേക്കു തള്ളി, ഉടലിനു മുകള്‍ഭാഗത്തെ ഭാരം കൈകളിലും കാല്‍മുട്ടുകളിലുമാക്കി നിര്‍ത്തുക. ഉദരം ഉള്ളിലേക്കു ചുരുക്കി താടിയും നെഞ്ചും തറയില്‍ വിശ്രമിപ്പിക്കുക. ആരംഭനിലയിലേക്കു തിരിച്ചെത്തുക. പത്തു തവണ ആവര്‍ത്തിക്കുക. അനാഹതചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക. സാധാരണന്നീതിയില്‍ ശ്വസിക്കാം. അല്ലെങ്കില്‍, നിതംബം മുകളിലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം
അകത്തേക്ക് എടുക്കുകയും നെഞ്ചും താടിയും താഴ്ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടുകയുംചെയ്യുക.

പ്രയോജനങ്ങള്‍

നിതംബം, തോളുകള്‍, നടുവ് എന്നിവയ്ക്ക് ആസനം ഇത്തമമാണ്.

Friday, March 28, 2014

ശലഭാസനം (Shalabhasana)



കമഴ്ന്നുകിടന്ന് ഉള്ളം കൈ തറയിലമര്‍ത്തി കൈകള്‍ തുടകള്‍ക്കടിയില്‍ വയ്ക്കുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട് കൈകളും കാലുകളും കഴിയുന്നത്ര വലിച്ചു പിടിക്കുക. കാലുകള്‍ കഴിയുന്നത്ര ഉയര്‍ത്തുവാന്‍ ശ്രമിക്കുക. താടിയും നെഞ്ചും തറയില്‍ പതിച്ചു വയ്ക്കണം. ശ്വാസം പിടിച്ചുകൊണ്ട് കഴിയുന്നത്ര സമയം ഈ നിലയില്‍ തുടരുക. ശ്വാസം വിട്ടുകൊണ്ട് ആദ്യത്തെ നിലയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക. ആത്മീയഗുണങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ വിശുദ്ധിചക്രത്തിലോ മണിപുരചക്രത്തിലോ എകാഗ്രത അര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

കുടലിലെ വ്രണങ്ങള്‍, ഹെര്‍ണിയ, കുടലിലെ മറ്റു പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയപ്രശ്‌നങ്ങള്‍ ഇവയുള്ളവര്‍ ഈ ആസനം പെയ്യരുത്.

പ്രയോജനങ്ങള്‍
നട്ടെല്ലിന്റെ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, തൃദോഷങ്ങളുടെ (വാതം, പിത്തം, കഫം) സംതുലനം തെറ്റുക ഇവ പരിഹരിക്കുന്നതിനു സഹായിക്കുന്നു. ശ്വാസകോശം, ഹൃദ്‌യം, അരയ്ക്കു കീഴ്‌പോട്ടുള്ള ഭാഗം, എന്നിവയെ ബലപ്പെടുത്തുന്നു.


അര്‍ദ്ധശലഭാസനം
മുന്‍ക്രിയയിലെപോലെ കമഴ്ന്നുകിടക്കുക. ഒരു കാല്‍ ഉയര്‍ത്തിയ ശേഷം താഴ്ത്തുക. അടുത്തതായി മറ്റേ കാലും ഉയര്‍ത്തിയശേഷം താഴ്ത്തുക. പത്തു തവണ ആവര്‍ത്തിക്കുക. ശേഷം ക്രമങ്ങളും പ്രയോജനങ്ങളും ശലഭാസനത്തിന്റേതുതന്നെ.

പൂര്‍ണശലഭാസനം
ശലഭാസനത്തിലെപോലെ രണ്ടു കാലുകളും ഉയര്‍ത്തുക. കൈകള്‍ അനക്കാതെ, താടിയിലോ കൈകളിലോ തോളുകളിലോ, ബലം പ്രയോഗിക്കാതെ കാലുകള്‍ കുടുതല്‍ ഉയര്‍ത്തിപ്പിടിക്കണം. കാല്‍വിരലുകള്‍ ശിരസ്സില്‍ തൊടുകയോ ഉള്ളം കാലുകള്‍ ശിരസ്സില്‍ താങ്ങിവയ്ക്കുകയോ ചെയ്യുവാന്‍ സാധിക്കണം. നിരന്തര പരിശീലനം കൊണ്ടേ ഈ നിലയിലെത്തിച്ചേരാന്‍ കഴിയൂ. സാവധാനത്തിലേ ചെയ്യാവൂ്. ആരംഭനിലയിലേക്കു തിരികെയെത്തുമ്പോള്‍ ശരീരം ഇളകാതെ നോക്കണം. കാലുകള്‍ സാവധാനം താഴ്ത്തുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കഴിയുന്നത്ര നേരം തുടരുക. കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം.

Thursday, March 27, 2014

ധനുരാസനം ( Dhanurasana )


കമഴ്ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കൈകള്‍കൊണ്ട് പിറകിലൂടെ കണങ്കാലുകളില്‍ പിടിച്ച് പാദങ്ങള്‍ വലിച്ചുപിടിക്കുക. കൈകള്‍ വളയ്ക്കാതെ വച്ചുകൊണ്ട് കാലിലെ പേശികളെ വളച്ചുപിടിക്കണം. തുടകള്‍ക്കൊപ്പം നെഞ്ചും ശിരസ്സും തറയില്‍നിന്ന് ആവുന്നത്ര ഉയര്‍ത്തുക. ശിരസ്സ് പിന്നിലേക്ക് വളയ്ക്കുക. ഈ നിലയില്‍ ശരീരം വില്ലുപോലെ വളച്ച് ശരീരം മുന്നോട്ടും പിന്നോട്ടും ആട്ടുക. ശ്വാസം പിടിച്ചുവയ്ക്കുക. അഞ്ചു തവണ ക്രിയ ആവര്‍ത്തിക്കണം. ആത്മീയഫലങ്ങള്‍ ലഭിക്കുന്നതിന്  വിശുദ്ധിചക്രത്തിലോ അനാഹതചക്രത്തിലോ എകാഗ്രതയര്‍പ്പിക്കുക. സ്വാധിഷ്ഠാനചക്രത്തിലോ മണിപുരചക്രത്തിലോ എകാഗ്രതയര്‍പ്പിച്ചാല്‍ ശാരീരികഫലങ്ങള്‍ ലഭിക്കും.

പ്രയോജനങ്ങള്‍

മലബന്ധം, ദഹനക്കുനവ്, ദഹനക്കേട്, കരളിന്റെ ബലക്ഷയം, എന്നിവയ്ക്ക് ഈ ആസനം ഉത്തമമാണ്. ദുര്‍മേദസ് നീക്കുന്നതിനും വാരിയെല്ലുകളെയും കുടലുകളെയും ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Wednesday, March 26, 2014

മയുരാസനം ( Mayurasana )





പൃഷ്ഠഭാഗം തറയിലൂന്നി ഇരുന്ന് കാല്‍മുട്ടുകള്‍ക്കിടയിലുടെ കൈത്തലങ്ങള്‍ തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ അടുപ്പിച്ചോ പരസ്പരം ചേര്‍ത്തോ പിടിച്ചുകൊണ്ട് അടിവയറിനു താഴ്ഭാഗത്ത് വയ്ക്കുക. സാവധാനത്തില്‍ മുന്നോട്ടു കുനിയുക. കൈയുടെ മുകള്‍ഭാഗത്തും കൈമുട്ടുകളിലുമായി ശരീരഭാരം തുലനപ്പെടുത്തി നിര്‍ത്തുക. കാലുകള്‍ തറയില്‍നിന്നുയര്‍ത്തി പിന്നോട്ട് നീട്ടിപ്പിടിച്ച് ശരീരം തറയ്ക്കു സമാന്തരമായി വയ്ക്കുക. ഈ നിലയില്‍ മൊത്തം ശരീരത്തെയും കൈത്തലങ്ങളില്‍ താങ്ങിനിര്‍ത്തുന്നു. ആവുന്നത്ര നേരം ഈ നില തുടരണം. സാവധാനത്തില്‍ ആരംഭനിലയിലേക്ക് തിരിച്ചെത്തുക. കൈമുട്ടുകളും കൈയുടെ മുകള്‍ഭാഗവും ഉപയോഗിച്ച് ശരീരത്തെ താങ്ങി ഉയര്‍ത്തുമ്പോള്‍ ശ്വാസം പുറത്തേക്കു വിടണം. അവസാന നിലയില്‍ ശ്വാസമെടുക്കാതെ നിന്നശേഷം അകത്തേക്കെടുത്തുകൊണ്ട് ആരംഭനിലയിലേക്കെത്തണം. അവസാനനിലയില്‍ സാധാരണപോലെ ശ്വസിക്കാവുന്നതാണ്. എങ്കിലും ഉദരത്തില്‍ പ്രശ്‌നമുണ്ടാകാതെ സുക്ഷിക്കണം. മണിപുരചക്രത്തിലോ ശരീരസന്തുലന
ത്തിലോ എകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

മയൂരാസനത്തിന്റെ പൂര്‍ണഫലം ലദിക്കുവാന്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാല്‍, കൊഴുപ്പുള്ള ഭക്ഷണം, മാംസം, മദ്യം, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍, ദഹിക്കുവാന്‍ പ്രയാസമുള്ള കട്ടിയായ ഭക്ഷണം, മസാല അധികം ചേര്‍ക്കാത്ത ഭക്ഷണം എന്നിവ രണ്ടാഴ്ചത്തേക്കെങ്കിലും ഒഴിവാക്കണം. രണ്ടാമതായി ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചോറ്, എളുപ്പം ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കുക. എല്ലാ ആഴ്ചയിലും ശംഖപ്രക്ഷാളനക്രിയ, കുഞ്ജലക്രിയ എന്നിവ ചെയ്യണം. അങ്ങനെ ശരീരത്തെവിഷാംശം കലര്‍ന്ന പദാര്‍ത്ഥങ്ങളില്‍നിന്നു സ്വതന്ത്രമാക്കിയശേഷം ഈ ആസനം ചെയ്യുക. ശരീരം ശക്തിയുള്ളതും ആരോഗ്യമുള്ളതുമാകുന്നതുമൂലം കുണ്ഡലിനീനാളത്തിന് ഊര്‍ജസ്വലത ലഭിക്കുന്നു. മുഖക്കുരു, ത്വക്കിലുണ്ടാകുന്ന കുരുക്കള്‍ എന്നിവയ്ക്ക് ഈ ആസനം അത്യുത്തമമാണ്. ഉദരരോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് പ്രമേഹത്തിന് ഇത് പ്രതിവിധിയാണ്. ത്രിദോഷങ്ങളായ വായു, പിത്തം, കഫം എന്നിവയെ സന്തുലിതമാക്കുന്നു. ഹംസാസനം, ലോലാസനം എന്നിവ ഈ ആസനത്തിലൂടെയാണ് ചെയ്യുന്നത്.

Tuesday, March 25, 2014

ശീര്‍ഷാസനം ( Sirsasana )


ഈ ആസനം ആറ് ഘട്ടങ്ങളായി ചെയ്യണം.
ഒന്നാം ഘട്ടം - വജ്രാസനത്തില്‍ ഇരിക്കുക. മുന്നോട്ടു കുനിഞ്ഞ് കൈമുട്ടുകള്‍ തോളുമായി യോജിപ്പില്‍ അസ്വസ്ഥത തോന്നാത്ത നിലയില്‍ തറയില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുപിടിച്ച് അവയും തറയില്‍ വയ്ക്കുക. ശിരസിനു മുകള്‍ഭാഗം കൈത്തലങ്ങള്‍ക്കു തൊട്ടരികിലായിതറയില്‍ വയ്ക്കണം.

രണ്ടാം ഘട്ടം - ചേര്‍ത്തുവച്ച കൈത്തലങ്ങള്‍കൊണ്ട് ശിരസിന ബലമായി താങ്ങുക. ശരീരം പുറകോട്ടു മറിയാത്തവിധം ഭാരമപ്പാടെ കൈകളില്‍ താങ്ങിവയ്ക്കണം. കാല്‍വിരലുകള്‍ നിലത്തൂന്നി കാല്‍മുട്ടുകള്‍ ഉയര്‍ത്തുക. കാല്‍വിരലുകള്‍ അനക്കാതെ കാലുകള്‍ നേരേയാക്കുക. സാവധാനത്തില്‍ ശരീരഭാഗം ശിരസ്സിലേക്കു കൊണ്ടുവരുവാന്‍ തുടങ്ങുക.

മൂന്നാം ഘട്ടം - കാല്‍മുട്ടുകള്‍ മടക്കി കാല്‍വിരലുകള്‍ ശിരസിനു സമീപത്തേക്കു കൊണ്ടുവരുവാന്‍ ശ്രമിക്കുക. പുറം വളയ്ക്കാന്‍ പാടില്ല. കാലുകള്‍ മടക്കി ഉദരത്തിനു മുന്നിലായി വച്ചുകൊണ്ട്, തുടകള്‍ ഉദരത്തിന്റെയും നെഞ്ചിന്റെ കീഴ്ഭാഗത്തിന്റെയും നേരെ തള്ളിപ്പിടിക്കുക. കാല്‍വിരലുകള്‍ തറയില്‍നിന്നുയര്‍ത്തി ശരീരഭാരമപ്പാടെ ശിരസ്സിലേക്കു കൊണ്ടുവരിക. ശരീരം തല കീഴാക്കിവച്ച് കൈകളിഭ്വും ശിരസ്സിലുമായി തുലനം ചെയ്തു നിര്‍ത്തുക.

നാലാം ലട്ടം - നിതംബം ഉയര്‍ത്തുക. മടക്കിവച്ച കാലുകള്‍ ശരീരത്തില്‍നിന്ന് അകറ്റിക്കൊണ്ട് മടക്കിയ രീതിയില്‍ തന്നെ തറയ്ക്കു സമാന്തരമായി ഉയര്‍ത്തിപ്പിടിക്കുക. ശരീരത്തെ തുലനം ചെയ്ത് നിര്‍ത്തുക.

അഞ്ചാം ഘട്ടം - കാല്‍മുട്ടുകശ് മടക്കിവച്ചത് നിറ്വര്‍ക്കാതെ മുകള്‍ഭാഗം നേരേ മുകളിലേക്ക് ലംബമായി ഉയര്‍ത്തുക. ഈ നിലയില്‍ ശരീരം തലകീഴായും നിവര്‍ന്നുമിരിക്കുന്നു.

ആറാം ഘട്ടം - കാല്‍മുട്ടുകള്‍ താഴേക്കുള്ള ഭാഗം നിവര്‍ത്തി മുകളിലേക്കാക്കുക. ഇപ്പോള്‍ ശരീരഭാഗം മുഴുവനും ശിരസ്സിന്മേല്‍ വരുന്നു. ശരീരം വളയാതെ നില്‍ക്കുന്നുവോയെന്ന് അറിയാന്‍ മറ്റൊരാളുടെ സഹായം തേടുക.
വജ്രാസനത്തിലായിരിക്കുമ്പോള്‍ ആഴത്തില്‍ ശ്വസിച്ചശേഷം ശ്വാസം പിടിച്ചുവച്ചുകൊണ്ട് ക്രിയ തുടങ്ങുക. ശീര്‍ഷാസനത്തിനു ശേഷം ശരീരം താഴ്ത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണപോലെ ശ്വസിച്ച് ആവുന്നത്ര നേരം ഈ നില തുടരുക. അര്‍ഞ്ചു മിനിട്ടു വരെ ഈ നിലയില്‍ തുടരുക എങ്കിലും ആത്മീയ നേട്ടങ്ങള്‍ ലഭിക്കുന്നതിന് ക്രിയയുടെ സമയപരിധി ക്രമേണ വര്‍ദ്ധിപ്പിച്ച് അര മണിക്കൂര്‍ വരെ ആക്കണം. സഹസ്രാരചക്രത്തിലോ ശ്വസനത്തിലോ ശരീരസംതുലനത്തിലോ ഏകാഗ്രത അര്‍പ്പിക്കുക. ശീര്‍ഷാസനത്തിനു ശേഷം നിര്‍ബന്ധമായി താഡാസനവും ശവാ്‌സനവും ചെയ്യണം. അല്ലെങ്കില്‍ ദൂഷ്യഫലങ്ങളുണ്ടാകും.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തലചുറ്റല്‍, ചുഴലി, ദഹനക്കേട്, തിമിരം, വെള്ളെഴുത്ത് എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

പ്രയോജനങ്ങള്‍

ബ്രഹ്മചര്യം നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു. എല്ലാ ശരീരഭാഗങ്ങള്‍ക്കും പുതിയൊരുണര്‍വ്വ് നല്‍കി ഊര്‍ജസ്വലമാക്കുന്നു. മാനസികമായ പല ക്രമക്കേടുകളുും നീക്കുന്നു. ആസ്ത്മ, തലവേദന, ജലദോഷം, ക്ഷീണം, ഗ്രന്ഥികളുടെയും ശരീരവ്യവസ്ഥകളുടെയും തകരാറുകള്‍ എന്നിവ പരിഹരിക്കുന്നു.

കുണ്ടലിനീ ഊര്‍ജത്തെ ഉണര്‍ത്തി വീര്യം അഥവാ ലൈംഗീക ഊര്‍ജ്ജത്തെ ഓജസ്സ് ആക്കി് മാറ്റുന്നു. തത്ഫലമായി ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏറെ നാളത്തെ പരിശ്രമം കൊണ്ട് പ്രാണായാമത്തില്‍ വൈദഗ്ദ്ധ്യം നേടി ഒരാള്‍ക്ക് സ്വയം സമാധിയിലെത്തിച്ചേരുന്നതിന് സാധിക്കുന്നു. ശീര്‍ഷാസനത്തിനുശേഷം താഡാസനം ചെയ്ത് അല്പനേരം ധ്യാനിക്കണം. ഇത് രോഗശാന്തിക്ക് വഴിതെളിക്കും. കൂടാതെ ശ്രവണശേഷി വര്‍ദ്ധിക്കുന്നു. അനശ്വരതയുടെ ദിവ്യപ്രതിധ്വനിയായ അനാഹതനാദം അനുഭവിക്കുവാന്‍ സാധിക്കുന്നു. അനേകം ആത്മീയ അനുഭവങ്ങളുടെ വാതായനങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ തുറക്കപ്പെടുന്നു. യോഗതത്ത്വോപനിഷത്ത് അടക്കമുള്ള പല പുരാതനഗ്രന്ഥങ്ങലിലും ഈ വസ്തുത വിശദീകരിക്കുന്നുണ്ട്. ഈ ആസനത്തിന്റെ മേന്മയെയും പ്രയോജനങ്ങളെയും വാക്കുകള്‍കൊണ്ട് പൂര്‍ണ്ണമായും വെളിപ്പെടുത്തുക സാധ്യമല്ല. ആസനങ്ങളുടെ രാജാവെന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്.

മുന്‍കരുതലുകള്‍

ഈ ആസനം വഴി ശാരീരികവും ആത്മീയവുമായ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.
  1. ബ്രഹ്മചര്യം അനുഷ്ഠിക്കുക. വിവാഹിതരായവര്‍ ഈ ക്രിയ അഞ്ചു മിനിറ്റുനേരത്തിലധികം ചെയ്യുവാന്‍ പാടില്ല.
  2. ഇന്ദ്രിയനഷ്ടം സംഭവിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമേ ശീര്‍ഷാസനം ചെയ്യാന്‍ പാടുള്ളൂ.
  3. മലശോധനയ്ക്കു ശേഷം മാത്രമെ ഈ ക്രിയ ചെയ്യാവൂ. ദഹനക്കേടിന്റെ പ്രശ്‌നവും ഉണ്ടായിരിക്കരുത്.
  4. നെറ്റിയില്‍ ശരീരത്തെ താങ്ങിനിര്‍ത്തുവാന്‍ സാധിക്കണം.
  5. ശരീരം വിറയ്ക്കരുത്.
  6. ആരംഭനിലയിലേക്ക് തിരികെയെത്തുമ്പോള്‍ ശരീരത്തിന് ആഘാതമുണ്ടാവരുത്.
  7. കണ്ണുകള്‍ അധികം ഇറുകെ അടയ്ക്കരുത്.
  8. സാവധാനത്തില്‍ വേണം ഈ ആസനം ചെയ്യുവാന്‍. ശരീര സന്തുലനം നിലനിര്‍ത്തുന്നതില്‍ എകാഗ്രതയര്‍പ്പിക്കണം.
  9. സാത്വികമായ ആഹാരം ശീലിച്ച് ആത്മീയതയ്ക്ക് സ്വയം സമര്‍പ്പിച്ച്, ചിട്ടയോടെയുള്ള ജീവിതം നയിക്കണം. വിഷയാസക്തമായ ആനന്ദങ്ങളില്‍നിന്ന് അകന്നുനില്ക്കണം.

ഈ നിയമങ്ങള്‍ പാലിക്കാതെ എറെ നേരത ശീര്‍ഷാസനം ചെയ്താല്‍ അത് ഹാനികരമായിത്തീരും. തലച്ചോറില്‍ രക്തസ്രാവം, അന്ധത, മാനസികരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ അങ്ങേയറ്റത്തെ ശ്രദ്ധ കൂടിയേതീരൂ.

Monday, March 24, 2014

ബ്രാഹ്മരസായനം


നെല്ലിക്ക 3000, കടുക്ക 1000, വലിയ പഞ്ചമൂലം, ചെറിയ പഞ്ചമൂലം, തൃണപഞ്ചമൂലം, മദ്ധ്യമ പഞ്ചമൂലം ഇവ ഓരോന്നും പത്ത് പലം വീതം, പത്തിരട്ടി വെള്ളത്തില്‍ കഷായംവച്ച് കുറുക്കി പത്തില്‍ ഒന്നാക്കി കുരുകളഞ്ഞ നെല്ലിക്കയും, കടുക്കയും ആ കഷായത്തിലിട്ട്, നാല് പലം വിതം ലവംഗന്‍, ഏലത്തരി, മുത്തങ്ങ, മഞ്ഞള്‍, തിപ്പലി, അകില്‍, ചന്ദനം, മുത്തിള്‍, നാഗപ്പൂവ്, ശംഖ് പുഷ്പത്തിന്റെ വേര്, വയമ്പ്, കുഴിമുത്തങ്ങ, ഇരട്ടിമധുരം, വിഴാലരി ഇവ പൊടിച്ചിട്ട്, അതില്‍ പതിനൊന്ന് തുലാം പഞ്ചസാരയും പന്ത്രണ്ടിടങ്ങഴി നെയ്യും എട്ടിടങ്ങഴി എണ്ണയും ചേര്‍ത്ത് എല്ലാം കൂടി പാത്രത്തിലാക്കി അടുപ്പത്തു വെച്ച് വറ്റിച്ച് ലേഹ്യം പാകമാകുമ്പോള്‍ വാങ്ങി തണുത്തതിനു ശേഷം 320 തുടം തേന്‍ ചേര്‍ത്ത് മത്ത് കൊണ്ട് നല്ലപോലെ ഇളക്കി നെയ്യ് പുരട്ടിയ പാത്രത്തില്‍ സുക്ഷിച്ച് ദഹനശക്തിക്കനുസരിച്ച് സേവിക്കുക. (ഈ മരുന്നുകളെല്ലാം പകുതിയോ കാലോ അരക്കഴഞ്ചോ അളവിലെടുത്ത് ഓരോരൂത്തരുടെ ആറ്വശ്യാനുസരണം ഉണ്ടാക്കാവുന്നതാണ്.)

ഈ രസായനം കഴിച്ചാല്‍ ഇന്ദ്രിയക്ഷീണം, ശരീരക്ഷീണം, ചുളിവ്, നര ഇവ ഇല്ലാതാകുകയും ധാരണാശക്തി, ഓര്‍മ്മശക്തി, ദീര്‍ഘായുസ്സ് ഇവയുണ്ടാകുകയും ചെയ്യും.

  

Sunday, March 23, 2014

ഉഷ്ട്രാസനം ( Ushtrasana )


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വച്ച് കാല്‍മുട്ടൂകളില്‍ നില്ക്കുക. പാദങ്ങളും രണ്ടടി അകലത്തിലായിരിക്കണം. പാദങ്ങളുടെ മുകള്‍വശം തറയിലമര്‍ത്തിയോ വിരലുകള്‍ തറയിലൂന്നിയോ വയ്ക്കാം. ഉടലിനു മുകള്‍ ഭാഗം വലത്തേക്കു തിരിച്ച് പിന്നിലേക്ക് വളയുക. ഇടത് ഉപ്പൂറ്റി വലത് കൈത്തലം കൊണ്ടോ വിരലുകള്‍കൊണ്ടോ മുറുകെപ്പിടിക്കുക. ശിരസ്സ് പിന്നിലേക് ചായ്ച്ച് ഇടതുകൈ ശരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈവിരലുകള്‍ ആകാശത്തേക്ക് ചൂണ്ടുക. ശരീരത്തിന്റെ മൊത്തം ഭാരവും ഇടത് ഉപ്പൂറ്റിയിലേക്കു കൊണ്ടുവന്ന് ഈ നിലയില്‍ നില്ക്കുക. ഇടതുകൈത്തുമ്പിന്മേല്‍ കണ്ണുകളുറപ്പിക്കുക. വലതുവശത്തും ഈ ക്രിയ ആറ്വര്‍ത്തിക്കുക. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനില്ക്കുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുകയും വശങ്ങളിലേക്കു തിരിയുമ്പോള്‍ ശ്വാസം പുറത്തുവിടുകയും ചെയ്യണം. അവസാനത്തെ നിലയില്‍ ശ്വാസം അകത്തേക്കെടുക്കാതെ കുറച്ചുനേരം നില്‍ക്കുക. ആദ്യത്തെ നിലയിലേക്കു തിരിച്ചെത്തുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക. സുഷുമ്‌നാനാഡിയില്‍, പ്രത്യേകിച്ച് മണിപുരചക്രത്തില്‍ എകാഗ്രതയര്‍പ്പിക്കുക.

മറ്റൊരു ക്രിയ

വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ രണ്ടടി അകലത്തില്‍ വയ്ക്കുക. പാദങ്ങള്‍ ചേര്‍ത്തുവയ്ക്കുകയോ ചിത്രത്തിലേതുപോലെ അകലത്തില്‍ വയ്ക്കുകയോ ആവാം. കാല്‍മുട്ടുകളില്‍ ഉയര്‍ന്നുനിന്ന് കാല്‍വിരലുകളിലും കാല്‍മുട്ടുകളിലുമായി ശരീരത്തെ തുലൂനം ചെയ്ത് നിര്‍ത്തുക. ഉടലിനു മുകള്‍ഭാഗം പിന്നിലേക്കു വളച്ച് കൈത്തലങ്ങള്‍ അതതു വശത്തെ ഉപ്പൂറ്റിയില്‍ വയ്ക്കുക. പിന്നിലേക്കു വളയുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കണം. സാധാരണ രീതിയില്‍ ശ്വസിച്ചുകൊണ്ട് ഈ നിലയില്‍ കുറച്ചുനേരം നില്ക്കുക. ആഴത്തില്‍ ശ്വാസം അകത്തേക്കെടുക്കുക. പിന്നീട് ഉച്ഛസിച്ചുകൊണ്ട് പതിയെ വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഈ അവസാനനിലയില്‍ ഉദരം ആകാവുന്നത്ര പുറത്തേക്കു തള്ളി ഉടലിന്റെ മേല്‍ഭാഗത്തിന്റെ ഭാരം മുഴുവനും കൈകള്‍വഴി ഉപ്പൂറ്റികളില്‍ താങ്ങുക. ഈ നിലയില്‍ മൂന്നു മിനിറ്റുവരെ നില്ക്കുക. രണ്ടോ മൂന്നോ തവണ ക്രിയ ആവര്‍ത്തിക്കുക. ഈ ആസനത്തിന്റെ ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിനായി വിശുദ്ധി അല്ലെങ്കില്‍ അനാഹതചക്രത്തിന്മേല്‍ മനസ് എകാഗ്രമായിരിക്കണം. മുന്നോട്ടു വളഞ്ഞുകൊണ്ടുള്ള ആസനങ്ങള്‍ ചെയ്തശേഷം ഈ ആസനം ചെയ്യുകയാണെങ്കില്‍ കുടുതല്‍ ഫലം ലഭിക്കും.


പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ ഒന്നാമത്തെയും അവസാനത്തെയും കശ്ശേരുക്കളുടെ പ്രശ്‌നങ്ങള്‍, സ്‌പോണ്ടിലൈറ്റിസ്, ഡിസ്‌ക് പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ശ്വാസകോശങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നു. തുടകള്‍, ഉദരം, നെഞ്ച് എന്നിവിടങ്ങളിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തകരാറുകള്‍, സ്ത്രീകളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നു. ദഹന, വിസര്‍ജ്ജന, പ്രത്യുത്പാദന വ്യവസ്ഥകള്‍ക്കും ഈ ആസനം പ്രയാജനകരമാണ്.

Saturday, March 22, 2014

വിപരീതകരണീ മുദ്ര


സര്‍വാംഗാസനത്തോടു സാദൃശ്യമുള്ളതും എന്നാല്‍ കുടുതല്‍ എളുപ്പമുള്ളതുമായ ആസനമാണിത്. കഴുത്ത്, പുറം എന്നിവയ്ക്ക് വഴക്കമില്ലാത്തവരും പുറം നിവര്‍ത്തി ഇരിക്കാന്‍ സാധിക്കാത്തവരും തുടക്കത്തില്‍തന്നെ ഈ ആസനം പരിശീലിക്കണം. ഈ ആസനത്തില്‍, താടി നെഞ്ചിന്മേല്‍ തൊടുന്നില്ല. ഉടലിനു മുകള്‍ഭാഗം തറയില്‍നിന്ന് 45 ഡിഗ്രി ചെരിവില്‍ ഇയര്‍ത്തിയാല്‍ മതി. സര്‍വാംഗാസനത്തിലാവട്ടെ, ലംബമായി വയ്ക്കണം. കുണ്ഡലിനിയെ ഊര്‍ജസ്വലമാക്കുന്നതിന് ഈ ആസനം സഹായിക്കുന്നു. ശ്വസനക്രമം, ശ്രദ്ധ കേന്ദ്രീകരിക്കല്‍, ഗുണങ്ങള്‍ എന്നിവ സര്‍വാംഗാസനത്തിന്റേത് തന്നെയാണ്.

കൂടുതലായുള്ള പ്രയോജനങ്ങള്‍ ഇവയാണ്. ലലനചക്രത്തില്‍ അഥവാ ചന്ദ്രകേന്ദ്രത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അമൃത് അവാ സത്ത് നഷ്ടപ്പെടാതെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നു. സാധാരണരീതിയില്‍ ഈ സത്ത് ഉദരത്തിഗരത്തിലെത്തുന്നതോടെ മണിപൂരചക്രത്തിലെ അഗ്നിയാല്‍ നശിപ്പിക്കപ്പെടുകയാണു പതിവ്. ഈ ആസനം ഒരു മുദ്രയാണ് പതിവ്. പൊക്കിളിനെ ശരീരത്തിലെ സൂര്യനായി കരുതുന്നു. വായ്ക്കുള്ളില്‍, അണ്ണാക്കിനു മുകളിലുള്ള ലലനചക്രത്തെ ചന്രനായും കരുതുന്നു. ഈ ആസനത്തില്‍, സൂര്യചന്ദ്രന്മാരുടെ നില പരസ്പരം മാറുന്നു. അതായത് സൂര്യന്‍ മുകളിലും ചന്ദ്രന്‍ താഴെയായും വരുന്നു. അതിനാല്‍ ഇതിനെ 'വിപരീതകരണീമുദ്ര' അഥവാ വിപരീതനില എന്നു പറയുന്നു.

പ്രയോജനങ്ങള്‍

നെഞ്ചെരിച്ചില്‍, വിളര്‍ച്ച, പ്രമേഹം, മാനസികപ്രശ്‌നങ്ങള്‍,  ലൈംഗികപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പതിവിധിയാണ് ഈ ആസനം.

സര്‍വാംഗാസനം ( Sarvangasana )


മലര്‍ന്നുകിടക്കുക. കൈത്തലങ്ങള്‍ തുറന്ന് കൈകള്‍ വശങ്ങളിലായി വയ്ക്കുക. കൈത്തലങ്ങള്‍ ഇടുപ്പുകള്‍ക്കിടയില്‍വച്ച് കൈകളുടെ സഹായത്തോടെ കാലുകള്‍ നേരേ മുകളിലേക്ക് സാവധാനത്തില്‍ ഇയര്‍ത്തുക. ഇതിനായി കൈമുട്ടുകള്‍ തറയില്‍ ഊന്നി നടുവിനു കീഴ്ഭാഗം കൈകള്‍കൊണ്ടു താങ്ങുക. ഉടലിനു മുകള്‍ഭാഗവും കാലുകളും കഴുത്തിനു ലംബമായി വരണം. ഈ നിലയിന്‍ ശരീരത്തെ തുലനം ചെയ്ത് അനങ്ങാതെ നിലകൊള്ളുക. പുറം നേരെയാക്കി, താടി നെഞ്ചില്‍ തൊടുവിക്കണം. തുടക്കത്തില്‍ ശ്വാസം അകത്തേക്കെടുക്കുകയും പാദങ്ങളും ഉടലിനു മുകള്‍ഭാഗവും മുകളീലേക്കുയര്‍ത്തുമ്പോള്‍ ശ്വാസം പിടിച്ചു വയ്ക്കുകയും പെയ്യണം. അവസാനനിലയിിള്‍ സാധാരണപോലെ ശ്വസിക്കാം. താഴേക്കു വരുമ്പോള്‍ ശ്വാസം പിടിച്ചുവയ്ക്കണം. ആത്മീയനേട്ടങ്ങള്‍ ലഭിക്കുന്നതിന് വിശുദ്ധിചക്രത്തിലും ശാരീരികനേട്ടങ്ങള്‍ ലഭിക്കുന്നതിന് തൈറോയ്ഡ് ഗ്രന്ഥി, ശ്വാസം ഇവയിലൊന്നിലും ഏകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയത്തകരാറുകള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ ഈ ആസനം പരിശീലിക്കരുത്.

മറ്റൊരുക്രിയ

ഈ ആസനത്തില്‍ നിന്നുകൊണ്ട് കാലുകാര്‍ നേരേ മുകളിലേക്ക് ഉയര്‍ത്തി മൂലബന്ധവും ജലാന്ധരബന്ധവും ചെയ്യുക. അല്ലെങ്കില്‍ കാലുകള്‍ വളയ്ക്കാതെ പാദങ്ങള്‍ മാത്രം സാവധാനം ശിരസ്സിനുനേര്‍ക്ക് തിരിക്കുക. പാദങ്ങള്‍ തറയ്ക്കു സമാന്തരമായിരിക്കണം. ഇതുമല്ലെങ്കില്‍ പത്മാസനവും അനുഷ്ഠിക്കാവുന്നതാണ്. അല്ലെങ്കില്‍ കാലുകള്‍ നേരേ മുകളിലേക്കു നിര്‍ത്തിക്കൊണ്ട് കാല്‍മുട്ടുമാത്രം വളയ്ക്കുക. പിന്നീട് കാലുകള്‍ ഇരുവശത്തേക്കും ചലിപ്പിക്കുക. യോഗാസനങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഈ നിലയില്‍നിന്ന് കന്ധാരാസനവും ചെയ്യാവുന്നതാണ്. മുന്‍കരുതലുകള്‍.. ഈ ആസനം ചെയ്യുമ്പോള്‍ ശരീരം മുഴുവനുമോ ഏതെങ്കിലും ഭാഗമോ ഇളകാതെ ശ്രദ്ധിക്കണം. താഴേക്കു വരുമ്പോള്‍ ആദ്യം പുറം തറയില്‍ തൊടണം. ഈ നിലയില്‍ എതാനും നിമിഷം നിന്നശേഷം കാലുകള്‍ തറയിലേക്ക് തൊടുവിക്കുക. സര്‍വാംഗാസനത്തിനുശേഷം ഇതിന്റെ മൂന്നില്‍ ഒരു സമയം മത്സ്യാസനമോ സുപ്തവജ്രാസനമോ ചെയ്യേണ്ടതാണ്്.

പ്രയോജനങ്ങള്‍

ഈ ആസനം ശരീരത്തിനു മുഴുവനും ഫലം ചെയ്യുന്ന്തും മൊത്തത്തിലുള്ള വികസനത്തിനു സഹായിക്കുന്നതുമാണ്. ശിരസ്സിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ മാനസികമായ ക്രമക്കേടുകള്‍ പരിഹരികപ്പെടുന്നു. ആസ്ത്മ, ചുമ, മന്ത്, അര്‍ശസ്,
മണിവീക്കം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പരിഹരിക്കുന്നതിനു സഹായിക്കുന്നു. തൊണ്ട, കണ്ണ്, കാത്, മൂക്ക് ഇവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ഫലപ്രദമാണ്. സ്വപ്നസ്ഘലനം, സ്ത്രീകളിലെ ഗര്‍ഭാശയപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത്തമമാണ്. ഓര്‍മ്മയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുന്നതിനും ഈ ആസനം ഉപകരിക്കുന്നു.

ഹലാസനം ( Halasana )


മലര്‍ന്നുകിടക്കുക. കൈകള്‍ നിതംബത്തില്‍ സ്പര്‍ശിക്കും വിധം ഇരു വശത്തുമായി വയ്ക്കുക. കാലുകള്‍ നീട്ടി ഇരു കാലുകളുടെയും വിരലുകളും കണങ്കാലുകളും ചേര്‍ത്തുവയ്ക്കുക. ആഴത്തില്‍ ശ്വാസമെടുത്ത് കാലുകള്‍ വളയ്ക്കാതെയും സാവധാനത്തില്‍ ശ്വാസം പുറത്തേക്കെടുത്തുകൊണ്ടും കാലുകള്‍ മുകളിലേക്കുയര്‍ത്തുക. കൈകളുടെ താങ്ങില്ലാതെ, ഉദരപേശികളില്‍ ബലം കൊടുത്തുകൊണ്ടുവേണം കാലുകള്‍ ഉയര്‍ത്തുവാന്‍. പാദങ്ങള്‍ ശിരസ്സിനു പിന്നില്‍ കൊണ്ടുവന്ന്, കാലുകള്‍ വളയ്ക്കാതെ കാല്‍വിരലുകള്‍ തറയില്‍ തൊടുക. ഈ നിലയില്‍ തോള്‍ഭാഗം തറയില്‍നിന്നുയര്‍ന്ന്, താടി നെഞ്ചില്‍ അമര്‍ന്നിരിക്കണം. ഈ നിലയില്‍ ജാലന്ധരബന്ധവും തനിയെ ചെയ്യപ്പെടുന്നു.

കൈകള്‍ പുറത്തുവച്ച് ശരീരത്തിന്റെ മുകള്‍ ഭാഗം അവകൊണ്ടു താങ്ങി ഈ നിലയില്‍ ശ്വാസമെടുക്കാതെ ബന്ധം ചെയ്‌തോ സാധാരണഗതിയില്‍ ശ്വസിച്ചുകൊണ്ടോ നിലകൊള്ളുക. പിന്നീട് ആരംഭനിലയിലേക്കു തിരിച്ചെത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ 
ശ്വാസം അകത്തേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുവാന്‍ ശ്രദ്ധിക്കണം. പിന്നീട് പുറം സാവധാനത്തില്‍ തറയിലേക്കു കൊണ്ടുവരുക. പുറം പൂര്‍ണ്ണമായും താങ്ങിവച്ചശേഷം എതാനും നിമിഷം ഈ നിലയില്‍ നില്ക്കുക. പിന്നീട് കാലുകളും സാവധാനം തറയിലേക്കു കൊണ്ടുവരിക. സാധിക്കുമെങ്കില്‍ അഞ്ചുതവണ ചെയ്യുക. അതിലധികം ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍

മേദസ്് കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും ഉദരത്തിലെ അസ്വസ്ഥതകള്‍ നീക്കുന്നതിനും വൃക്കകളെയും വൃക്കകളോടടുത്ത ൂഗന്ഥികളെയും ബലപ്പെടുത്തുന്നതിനും ഈ ആസനം സഹായിക്കുന്നു. എല്ലുകളിലെ കാല്‍സ്യം നിലനിര്‍നിര്‍ത്തുന്നതിനും ഗ്രന്ഥികളെയെല്ലാം ഊര്‍ജസ്വലമാക്കുന്നതിനും ഇത് സഹായകമാണ്. ശ്വാസകോശങ്ങളില്‍നിന്ന് ദുഷിച്ച വായുവിനെ പുറന്തള്ളുന്നു. സ്ത്രീകളിലെ വന്ധ്യത പരിഹരിക്കുന്നു. പൂര്‍ണഫലം ലഭിക്കുന്നതിന് ഹലാസനവും പശ്ചിമോത്താനാസനവും ഒരുമിച്ച്്, ഒരേ താളക്രമത്തില്‍ ചെയ്യുക. മൂന്നോ അഞ്ചോ മിനിട്ടുനേരം ചെയ്യണം. നട്ടെല്ലിനു വഴക്കമുള്ളവര്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ. അല്ലാത്തവര്‍ ഈ ആസനം ചെയ്താല്‍ ഗുണത്തിനു പകരം ദോഷം സംഭവിക്കും.

മുന്‍കരുതലുകള്‍

പ്രായമേറി ആരോഗ്യക്കുറവ് ബാധിച്ചവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദയത്തകരാറുകള്‍ ഉള്ളവരും വാതവേദനയോ അസ്ഥികള്‍ക്ക് സ്ഥാനചലനമോ ഉള്ളവരും ഈ ആസനം ചെയ്യുവാന്‍ പാടില്ല.


ചക്രാസനം (Chakrasana)



മലര്‍ന്നുകിടണ് കാല്‍മുട്ടുകള്‍ മടക്കിവയ്ക്കുക. ഉള്ളംകാലുകള്‍ തറയിലമര്‍ത്തി, ഉപ്പൂറ്റികള്‍ നിതംബത്തിനടുത്തായി വയ്ക്കണം. പാദങ്ങള്‍ ഒന്നോ രംണ്ടാ അടി അകലത്തിലായിരിക്കണം. കൈകള്‍ മടക്കി കൈത്തലങ്ങള്‍ ശിരസ്സിനിരുവശത്തുമായി 0തറയില്‍ വയ്ക്കുക. കൈമുട്ടുകള്‍ മുകളിലേക്കും വിരലുകള്‍ തോളിലേക്കും ചൂണ്ടിയിരിക്കണം. ആഴത്തില്‍ ശ്വസിച്ച് ശ്വാസം പിടിച്ചുവച്ച് കൈകളിലും കാലുകളിലുമായി ഉടലിനു മുകള്‍ഭാഗം ഉയര്‍ത്തുക. കൈകളും കാലുകളും പരസ്പരം അടുപ്പിച്ചുവച്ച് പുറം ആവുന്നത്ര ഉയരത്തില്‍ ഒരു കമാനം പോലെ വളയ്ക്കുക. ശ്വാസം പിടിച്ചുവച്ച് കുറച്ചു സമയം ഈ നിലയില്‍ തുടരുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കിടക്കുന്ന നിലയിലേക്ക് സാവധാനത്തില്‍ തിരിച്ചെത്തുക. അവസാനനിലയില്‍ കാലുകളും കൈകളും കൂടുതല്‍ അടുപ്പിച്ചുവയ്ക്കുവാന്‍ ശ്രമിക്കുക. സാധാരണരീതിയില്‍ ശ്വസിച്ചുകൊണ്ട് അവസാനനിലയില്‍ തുടരാവുന്നതാണ്. മണിപുരചക്രത്തിലോ സ്വാധിഷ്ഠാനചക്രത്തിലോ ശ്വസനത്തിലോ എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, അള്‍സര്‍, കുടലിലെ ക്രമക്കേടുകള്‍, അസ്ഥിരോഗകങ്ങള്‍, നേത്രരോഗങ്ങള്‍, കേള്‍വിക്കുറവ് എന്നിവയുള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.

പ്രയോജനങ്ങള്‍

ഈ ആസനം നാഡികള്‍ക്കും ഗ്രന്ഥികള്‍ക്കും പ്രയോനപ്രദമാണ്. സ്ത്രീകളിലെ പ്രത്യുല്‍പാദനപരമായ തകരാറുകള്‍ പരിഹരിക്കുന്നതിന്  ഇത് സഹായിക്കുന്നു. തലവേദന, കൊടിഞ്ഞി എന്നിവ സുഖപ്പെടുത്തുന്നു. തളര്‍വാതത്തിനും ഇത് പ്രതിവിധിയാണ്. ശാരീരികവും മാനസികവുമായ ദാര്‍ബല്യങ്ങള്‍ നീക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.

  

Friday, March 21, 2014

വൃശ്ചികാസനം (Vrischikasana)



ശീര്‍ഷാസനത്തില്‍ നിന്നിട്ട് കാലുകളും പുറവും പിന്നോട്ടു വളയ്ക്കുക. ചേര്‍ത്തുവച്ച കൈത്തലങ്ങള്‍ നീക്കി ശരീരസംതുലനത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കൈമുട്ടുകള്‍ ശിരസ്സിനിരുവശത്തേക്കും മാറ്റുക. കൈമുട്ടുകള്‍ തറയില്‍ നിന്നുയര്‍ത്തുവാന്‍ പാടില്ല. ഉടലിനു മുകള്‍ഭാഗം അല്പം മുന്നോട്ടും കാലുകള്‍ പിന്നോട്ടും വളച്ച് കാലുകള്‍ തറയിലേക്കു കൊണ്ടുവരിക. ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച് കൈത്തലങ്ങളിലേക്ക് ദൃഷ്ടിയൂന്നുക. സാധ്യമെങ്കില്‍ ഉള്ളംകാലുകള്‍ ശിരസ്സിനുമേല്‍ വയ്ക്കുക. ശിരസ്സ് തറയില്‍നിന്നുയര്‍ന്നു നില്ക്കണം. ശരീരഭാരം മുഴുവന്‍ കൈമുട്ടുകളിലും തറയില്‍വച്ചിട്ടുള്ള കൈത്തലങ്ങളിലുമായിരിക്കണം. ആവുന്നത്രനേരം ഈ നിലയില്‍ തുടരുക. പിന്നീട് ശീര്‍ഷാസനത്തിലേക്കും അതിനുശേഷം വജ്രാസനത്തിലേക്കും വിരിക.  അവസാനനിലയിലേക്കെത്തുമ്പോഴും സാധാരണനിലയിലേക്ക് തിരികെയെത്തുമ്പോഴും ശ്വാസം പിടിച്ചുവയ്ക്കുക. അവസാന നിലയില്‍, സാധാരണരീതിയില്‍ ശ്വസിക്കുക. സഹസ്രാരചക്രം, വിശുദ്ധിചക്രം, മണിപൂരചക്രം എന്നിവയില്‍ എകാഗ്രത അര്‍പ്പിക്കുക. ഈ ആസനത്തിനുശേഷം പശ്ചിമോത്തനാസനം ചെയ്യണം.


പ്രയോജനങ്ങള്‍

മൊത്തം ശരിരത്തെയും ബലപ്പെടുത്തി ശരീരം ക്ഷീണിക്കുന്നത് തടയുന്നു. തലേേച്ചാറിനെയും പീയൂഷ ഗ്ലന്ഥിയെയും ഊര്‍ജിതപ്പെടുത്തുന്നു. ശീര്‍ഷാസനം. ചക്രാസനം, ധനുരാസനം ഇവയുടെ പ്രയോജനങ്ങള്‍ ഈ ആസനംവഴിയും ലഭിക്കുന്നു.

  

പുകവലി മുഖേനയുള്ള ശ്വാസകോശരോഗങ്ങള്‍


മനുഷ്യശരീരത്തില്‍ ദോഷമുണ്ടാക്കുന്ന അനേകം ഘടകങ്ങള്‍ സിഗററ്റ്, ബീഡി എന്നിവയുടെ പുകയില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ടാറിന്റെ ഘടകം, നിക്കോട്ടിന്‍, ബെന്‍സ് പയറീന്‍, പൊളോണിയം, സെലീനിയം, കാര്‍ബണ്‍ മോണോക്‌സൈഡ് മുതലായവയാണ്.

പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്ത ധമനികളെ സങ്കോചിപ്പിക്കുന്നു. ഇത് രക്ത ചംക്രമണത്തെ മന്ദീഭവിപ്പിക്കുകയും തദ്വാര കോശങ്ങള്‍ക്ക് ആവശൂമായ ഓക്‌സിജനും, പോഷകാംശങ്ങളും ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ഹൃദയസ്തംഭനം, ശ്വാസകോശാര്‍ബുദം, ദഹനേന്ദ്രീയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നു. നിക്കോട്ടിനെക്കാളും വലിയ അപകടകാരികളാണ് ടാറിന്റെ ഘടകം, ബെന്‍സ്,
പയറീന്‍ തുടങ്ങിയ മറ്റു വസ്തുക്കള്‍.

ചികിത്സ

ഗോരോചനാദി ആവണക്കെണ്ണ സേവിക്കുക

  

Thursday, March 20, 2014

രക്തത്തിന്റെ കര്‍മ്മങ്ങള്‍ (Functions of Blood)



  • ശ്വസിക്കുമ്പോള്‍് അകത്ത് പ്രവേശിക്കുന്ന ഓക്‌സിജനെ ശ്വാസകോശത്തില്‍ നിന്നും ശരിരത്തിലെ വിവിധകോശങ്ങളിലേക്കും അവിടെ നിന്ന് പുറത്തു പോകേണ്ട കാര്‍ബണ്‍ഡയോക്‌സൈഡ് ശ്വാസകോശത്തിലുമെത്തിക്കുന്നു.
  • ദഹിച്ച ആഹാരപദാര്‍ത്ഥങ്ങളെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.
  • ശരീരത്തില്‍ നിന്ന് പുറത്തു കളയേണ്ട വിസര്‍ജ്യ വസ്തുക്കളെ യഥാസ്ഥാനത്തെത്തിക്കുന്നു.
  • വിവിധിഗ്രന്ഥികളില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ വഹിക്കുന്നു.
  • ശരിരോഷ്മാവ് നിയന്ത്രിക്കുന്നു.
  • രോഗാണു സംകമണം തടയുകയും ശരീരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ക്ക് പ്രധാന പങ്കുണ്ട്.
  • ശരീരത്തില്‍ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.
  • ഇവക്കു പുറമെ പല കര്‍മ്മങ്ങളും രക്തത്താല്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്.

  

പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും ആയുര്‍വേദത്തില്‍


ആര്‍ഷഭാരതത്തിലെ മറ്റുശാസ്ത്രങ്ങളെ പോലെതന്നെ ആയുര്‍വേദവും പഞ്ചഭുത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുളളതാണ്. ദര്‍ശനങ്ങളില്‍വെച്ച് എറ്റവും പുരാതനമായതെന്ന് ദാര്‍ശനികന്മാര്‍ പരക്കെ സമ്മതിച്ചുകഴിഞ്ഞ സാംഖ്യദര്‍ശനമാണ് ആയുര്‍വേദതത്വങ്ങളുടെ മൂലം. പില്‍ക്കാലത്ത് വൈശേഷികദര്‍ശനവും ബുദ്ധദര്‍ശനവും ആയുര്‍വേദത്തിലേക്ക് അല്പാല്പം കടന്നുകൂടിയിട്ടുണ്ട്. ആയുര്‍വേദപ്രകാരം ജഗത് മുഴുവന്‍ പഞ്ചഭൂതാത്മകമാണ്. അതിനാല്‍ ശരീരവും പഞ്ചഭൂതജന്യമായി അവര്‍ കണക്കാക്കുന്നു. പഞ്ചമഹാഭൂതങ്ങള്‍ തമ്മില്‍ ചേര്‍ന്നുണ്ടാകുന്ന ശരീരത്തിലുളള ചൈലന്യത്തെ ശരിരി എന്നാണ് ആയുര്‍വേദത്തില്‍ വ്യവഹരിക്കുക. പഞ്ചമഹാഹാഭൂതങ്ങളും ശരിരിയും പേര്‍ന്നാല്‍ അത് ആയുര്‍വേദ പികിത്സയുടെ അധിഷ്ടാനമായി.

ശരീരത്തില്‍ ശരീരി അഥവാ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമാണല്ലോ ചികിത്സയുടെ പ്രസക്തി. അതുകൊണ്ടാണ് പഞ്ചമഹാഭൂതസമവായ രൂപമായ ശരീരമെന്നു പറയാതെ ''പഞ്ചമഹാഭൂതശരിരിസമവായ'' എന്ന് ചേതനയെയുംകൂടി കൂട്ടിച്ചേര്‍ത്ത് ആചാര്യന്‍ പറഞ്ഞത്. 

ശരീരത്തിന്റെ രുപം ഭൂമിയില്‍ നിന്നും അതിലെ ദ്രവാംശം ജലത്തില്‍ നിന്നും ചൂട് അഗ്നിയില്‍ നിന്നും ഉണ്ടായവയാണ്. ശരീരത്തിലെ ദ്വാരങ്ങള്‍ ആകാശവും, ചേതന ബ്രഹ്മാവുമത്രെ. ഇങ്ങനെയാണ് പഞ്ചമഹാഭൂതങ്ങളുടെ ശരിരത്തിലെ സ്ഥിതിയെപ്പറ്റി ചരകന്‍ പറഞ്ഞിട്ടുള്ളത്.

  

Wednesday, March 19, 2014

ആയുര്‍വേദത്തിലെ ശസ്ത്രക്രിയാ വിഭാഗം


വേദകാലത്തിനു മുമ്പ് വേരുറച്ച ആയുര്‍വേദം വേദകാലത്ത് വളര്‍ന്ന് സംഹിതാകാലത്ത് ഫലപുഷ്പസമൃദ്ധമായി. എന്നാല്‍ 500 ബി.സി. മുതല്‍ 600 എ.ഡി വരെയുളള ണൗദ്ധകാലത്ത് ആയുര്‍വേദത്തിലെ ഔഷധ വിഭാഗം പോഷിച്ചുവന്നെങ്കിലും ശസ്ത്രക്രിയാ വിഭാഗം തികച്ചും നശിച്ചുപോവുകയാണുണ്ടായത്. അസ്ഥാനത്തും അഹിംസ പ്രചചരിപ്പിച്ചതിന്റെ ഫലമായി ശസ്ത്രകര്‍മ്മം പാപമെന്ന നിലയില്‍ വീക്ഷിക്കപ്പെടാന്‍ തുടങ്ങിയതോടുകൂടി ശസ്ത്രക്രിയാവിഗ്ദന്മാര്‍ അസ്പൃശ്യരായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ശസ്ത്രക്രിയാ വിഭാഗം ആരും പഠിക്കാനോ പ്രചരിപ്പിക്കാനോ ഇഷ്ടപ്പെടാതായി. ഇതിനെത്തുടര്‍ന്നാണ് ആയുര്‍വേദത്തിലെ രസശാസ്ത്രവിഭാഗം പരിപുഷ്ടമായത്. ഏതു രോഗത്തിനെയും രസപ്രയോഗം കൊണ്ട് ചികിത്സിച്ചു മാറ്റാമെന്ന ഒരു നിലയിലേക്ക് ആയുര്‍വേദം ക്രമേണ എത്തിച്ചേര്‍ന്നു. വളരെ ചെറിയ മാത്രയില്‍ ആയാസംകൂടാതെ ഉപയോഗിക്കാവുന്ന രസൗഷധങ്ങളുടെ ആവിര്‍ഭാവവും 13-ാം നുറ്റാണ്ടോടുകൂടി ശസ്ത്രക്രിയയെ തീരെ പുറന്തളളാന്‍ സഹായിച്ചു. സംഹിതാകാലത്തിനു ശേഷം 5-ാം നുറ്റാണ്ടുവരെ ആയുര്‍വേദത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായി എന്നുപറയാന്‍ വയ്യ ശസ്ത്രക്രിയ വിഭാഗം ക്രമേണ നാശം പ്രാപിക്കുകയും ഔഷധവിഭാഗത്തില്‍ അല്പാല്പം ചില പുരോഗതികള്‍ ഉണ്ടാവുകയും ചെയ്തു. ശാസ്ത്രീയഗ്രന്ഥങ്ങള്‍ ഒന്നും അക്കാലത്തു നിര്‍മ്മിക്കപ്പെട്ടില്ല.

ഭദ്രാസനം



വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ ആകാവുന്നത്ര അകലത്തില്‍ വയ്ക്കുക. പാദങ്ങള്‍ നിതംബത്തിനു താഴെ ഉള്ളംകാല്‍ മുകളിലേക്ക് അഭിമുഖമായും പാദങ്ങളുടെ മുകള്‍വശം തറയിലമര്‍ത്തിയും വയ്ക്കുക. പാദങ്ങള്‍ക്കു മുകളില്‍ നിതംബം തറയിലമര്‍ത്തി ഇരിക്കുക. ബലംപിടിക്കാതെ കാല്‍മുട്ടുകള്‍ വീണ്ടും അകറ്റുക. കൈത്തലങ്ങള്‍ കാല്‍മുട്ടുകളില്‍ വയ്ക്കുക. മനസ്സും ശരീരറ്വും സ്വസ്ഥമാക്കി നാസികത്തുമ്പില്‍ കണ്ണുകളുറപ്പിക്കുക. മനസ്സ് ആജ്ഞാചക്രത്തിലോ സ്വാധിഷ്ഠാനചക്രത്തിലോ എകാഗ്രമാക്കുക. ശ്വസനം സാധാരണ രീതിയിലായിരികണം. കഴുത്തും പുറവും നിവര്‍ത്തിപ്പിടിക്കുക.

പ്രയോജനങ്ങള്‍

ആത്മീയനേട്ടങ്ങള്‍ക്ക് ഈ ആസനം സഹായകമാണ്. മൂലാധാരചക്രത്തില്‍ നിഷ്‌ക്രിയമായി കിടക്കുന്ന കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തുവാന്‍ ഈ ക്രിയ വഴി സാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ജൈവവിഷങ്ങളെ നീക്കുന്നു എന്ന ശാരീരികനേട്ടവും ഈ ക്രിയക്കുണ്ട്. അങ്ങനെ ശരീരം രോഗവിമുക്തമാകുന്നു.

വീരാസനം


വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍മുട്ട് ഉയര്‍ത്തി വലതുപാദം ഇടതുകാല്‍മുട്ടില്‍ സ്പര്‍ശിക്കത്തക്കവിധം തറയില്‍ വയ്ക്കുക. വലതുകൈമുട്ട് വലതു കാല്‍മുട്ടില്‍വച്ച് വലതു കൈത്തലത്തിനുള്ളില്‍ താടിയൂന്നുക. ഇടത് കൈത്തലം ഇടത് കാല്‍മുട്ടില്‍ വയ്ക്കുക. കണ്ണുകളടയ്ക്കുക. മനസ്സും ശരീരവും സ്വസ്ഥമാക്കി ഈ നിലയില്‍ വിശ്രമിക്കുക. സാധാരണഗതിയില്‍ ശ്വസിക്കുക. പുരികങ്ങള്‍ക്കു മദ്ധ്യേ മൂന്നാം കണ്ണില്‍ അതായത് ആജ്ഞാചക്രത്തില്‍ ഏകാഗ്രതയര്‍പ്പിക്കുക.

പ്രയോജനങ്ങള്‍

തുടക്കക്കാര്‍ക്ക് മനസ്സിനെ എകാഗ്രമാക്കുവാനും ഇന്ദ്രിയബോധങ്ങളെ ഉള്ളിലേക്കു തിരിച്ച് പ്രത്യാഹാരത്തിലൂടെ മനസ്സിനെ ഉറപ്പുള്ളതാക്കി ധാരണയിലെത്തുവാനും ഈ ആസനം സഹായിക്കുന്നു. ഈ ആസനം ധ്യാനാവസ്ഥയെ ആഴപ്പെടുത്തുന്നു. മനസ്സിനു ശാന്തി നല്‍കുന്നു. ക്കീണിതരായ വിദ്യാര്‍ത്ഥികള്‍ക്കും മനസുറപ്പില്ലാത്ത സ്ത്രീകള്‍ക്കും സംഘര്‍ഷം നിറഞ്ഞ വ്യക്തികള്‍ക്കും സ്വസ്ഥത നല്കുന്നു.

പകരമുള്ള ക്രിയ - മറ്റൊരു നിലയിലും വീരാസനം ചെയ്യുവാന്‍ സാധിക്കും. വജ്രാസനത്തില്‍ ഇരിക്കുക. വലതുകാല്‍ ശരീരത്തിനു മുന്‍ഭാഗത്തേക്ക് വലിച്ചു വയ്ക്കുക. വലതുകാല്‍ ഉയര്‍ത്തി മുട്ടുമടക്കി വലതുപാദം ഇടതുതുടയില്‍, ഉള്ളംകാല്‍ മുകളിലേക്ക് അഭിമുഖമായി വയ്ക്കുക. കൈത്തലങ്ങള്‍ ചേര്‍ത്തുവച്ച് കൈകള്‍ ശിരസ്സിനു മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക. കൈയുടെ മുകള്‍ഭാഗം കാതുകളെ സ്പര്‍ശിക്കണം കണ്ണുകളടയ്ക്കുക. ഇടതുകാല്‍വിരലുകള്‍കൊണ്ട് ശരീരത്തെ തുലനംചെയ്ത്. കാല്‍മുട്ടുമുട്ടുകളില്‍ എണീറ്റുനില്‍ക്കുക. ഈ നിലയില്‍ അല്പനേരം നിന്നശേഷം വജ്രാസനത്തിലേക്കു തിരിച്ചെത്തുക. ഇടതുകാല്‍പാദം വലതുതുടയില്‍ വച്ചുകൊണ്ടും ഈ നില ആവര്‍ത്തിക്കുക. മൂന്നാംകണ്ണില്‍ എകാഗ്രതയര്‍പ്പിക്കുക. കഴുത്തും പുറവും നിവര്‍ന്നിരിക്കുവാന്‍
ശ്രദ്ധിക്കണം. സാധാരണരീതിയിന്‍ ശ്വസിക്കുക.

മുന്‍കരുതലുകള്‍

ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പുറം വളയ്ക്കാതെ നിവര്‍ന്നിരിക്കണം. മുന്നോട്ടോ പിന്നോട്ടോ ശരീരം വളയ്ക്കുവാനും പാടില്ല. 

പ്രയോജനങ്ങള്‍

നട്ടെല്ലിന്റെ വേദന ഇല്ലാതാക്കുന്നു.

Tuesday, March 18, 2014

സിംഹാസനം


വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടുകള്‍ ആവുന്നത്ര അകലത്തില്‍ വയ്ക്കുക. കൈത്തലങ്ങള്‍ ശരീരത്തിനു മുന്‍ഭാഗത്ത് തറയില്‍ വയ്ക്കുക. വിരലുകള്‍ ശരീരത്തിനുനേരേ ചൂണ്ടിയിരിക്കണം. കൈകള്‍ വളയ്ക്കാതെ ശരീരം മുന്നോട്ടു കുനിച്ച് ഭാരം കൈകളില്‍ താങ്ങുക. ശിരസ് പിന്നോട്ടു വളച്ച് വായ് ആവുന്നത്ര തുറന്നുപിടിക്കുക. നാവ് പുറത്തേക്കു നീട്ടുക. കണ്ണുകള്‍, പുരികങ്ങള്‍ക്കു മധ്യേ മൂന്നാംകണ്ണില്‍ എകാഗ്രമാക്കുക. നാസികവഴി ശ്വസിച്ച്, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ സാവധാനത്തില്‍ സിംഹത്തെപ്പോലെ ഗര്‍ജിക്കുക.

ശ്വാസം പുറത്തുവിടുമ്പോള്‍ നാവ് ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കുക. പത്തു തവണ ആവര്‍ത്തിക്കുക. രോഗശമനത്തിനായി ഈ ആസനം ചെയ്യുന്നവര്‍ പതിനഞ്ചുമുതല്‍ മുപ്പതുതവണവരെ ചെയ്യണം. വിശുദ്ധിചക്രത്തില്‍ മനസ്സിനെ ഏകാഗ്രമാക്കുകയും വേണം.

പ്രയോജനങ്ങള്‍ 

കാത്, മൂക്ക്, തൊണ്ട, വായ് എന്നിവയുടെ പ്രശ്‌നങ്ങള്‍ മൂലം വിഷമതയനുഭവിക്കുന്നവര്‍ക്കും വിക്കുള്ളവര്‍ക്കും ഈ ആസനം വഴി അതിശയകരമായ ഫലസിദ്ധിയുണ്ടാകുന്നു. 'സര്‍വരോഗഹര' അഥവാ എല്ലാ രോഗങ്ങളും ഇല്ലാതാക്കുന്നത് എന്നും ഈ ആസനത്തെ വിശേഷിപ്പിക്കുന്നു. അതിനാല്‍ ആരോഗ്യമുള്ളവരും, രോഗങ്ങളെ ചെറുക്കുന്നതിനായി ഈ ക്രിയ പതിവായി ചെയ്യുന്നത് നല്ലതാണ്‌.  

Monday, March 17, 2014

വജ്രാസനം


കാല്‍മുട്ടുകളില്‍ ഇരിക്കുക. കാല്‍പാദങ്ങള്‍ പിന്നോട്ടാക്കി ഇരുപാദങ്ങളിലെയും പെരുവിരലുകള്‍ പരസ്പരം തൊടുവിച്ച് വയ്ക്കുക. ഉപ്പൂറ്റികള്‍ അകറ്റി, എന്നാല്‍ കാല്‍മുട്ടുകള്‍ ഒന്നിച്ചു ചേര്‍ത്ത് വയ്ക്കണം. നിതംബം ഉപ്പൂറ്റികള്‍ക്കു മേല്‍ താങ്ങിവയ്ക്കുക. കൈത്തലങ്ങള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കണം. നട്ടെല്ലും കഴുത്തും നിവര്‍ത്തിവച്ച് ശരീരം അയവുള്ളതാക്കുക. ശ്വാസം സാധാരണഗതിയിലായിരിക്കണം. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാം കണ്ണില്‍ ഏകാഗ്രതയര്‍പ്പിക്കുക. ഭക്ഷണത്തിനു മുമ്പ് പതിനഞ്ചു മിനിറ്റു നേരം പതിവായി വജ്രാസനം ചെയ്താല്‍ ശരീര ഭാരം കുറയ്ക്കുവാന്‍ സാധിക്കും. ദഹനക്കുറവുള്ളവരും ആരോഗ്യമുള്ളവര്‍പോലും ഭക്ഷണശേഷം പതിനഞ്ചോ മുപ്പതോ മിനിറ്റുനേരം ഈ ആസനം ചെയ്യേണ്ടതാണ്.

പ്രയോജനങ്ങള്‍ 

വജ്ര എന്നത് പ്രാണശക്തി പ്രവഹിക്കുന്ന ഒരു നാഡിയുടെ പേരാണ്. വജ്രം എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്. ലൈംഗികാവയവങ്ങളും മൂത്രവിസര്‍ജനവ്യവസ്ഥയുമായി ബന്ധപ്പെട്ട നാഡിയാണിത്. അതിനാല്‍ ഈ ആസനം ഉദരം, കുടലുകള്‍ എന്നിവയ്ക്ക് പ്രത്യക്ഷമായ രീതിയില്‍ത്തന്നെ ഫലം ചെയ്യുന്നു. 72000 നാഡികള്‍ ഉത്ഭവിക്കുന്ന കന്ദ അഥവാ നാഭീപ്രദേശത്തെയും ബാധിക്കുന്ന ആസനമാണിത്. അതിനാല്‍ വജ്രാസനത്തിന്റെ പ്രയോജനങ്ങള്‍ നിരവധിയാണ്. ഉദരത്തിലെ പ്രശ്‌നങ്ങള്‍, വാതസംബന്ധമായ വേദനകള്‍, വായു, കാല്‍വേദന, ലൈംഗീകത്തകരാനുകള്‍, മൂത്രസംബന്ധമായ ക്രമക്കേടുകള്‍ എന്നിവ ഈ ആസനത്തിലൂടെ പരിഹരിക്കവെടുന്നു. വജ്രാസനമെന്ന പേരിനെ അര്‍ത്ഥവത്താക്കിക്കൊണ്ട് ഈ ആസനം പുരുഷരേതസ്സിനെ വജ്രത്തോളം ശക്തിയുള്ളതാക്കുന്നു.



വാതസംബന്ധമായ രോഗങ്ങളാണ് സ്‌പോണ്ടിലൈറ്റിസ്, നടുവേദന, മുട്ടുവേദന തുടങ്ങി മറ്റെല്ലാ സന്ധിയെ ബാധിക്കുന്ന അസുഖങ്ങള്‍. ഐടി കമ്പനികളിലും മറ്റ് വളരെ നേരം കമ്പ്യൂട്ടറിനുമുന്നിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കു ഇത്തരം അസുഖങ്ങള്‍ സര്‍വ്വസാധാരണമാണ്. ഈ അസുഖങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദ്ദേശിക്കാന്‍ സാധിക്കാറില്ല. വളരെയധികം പാര്‍ശ്വഫലങ്ങള്‍ ഉള്ള വേദനസംഹാരികളാണ് മിക്കവാറും ഇതിന് നല്‍കിവരുന്നത്. കഴിക്കുന്ന മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരുന്നു. ഈ ആസനം എല്ലാദിവസവും 15 മിനിട്ടുവീതം ചെയ്താല്‍ ( ഇതിനൊപ്പം ത്രാടകം കൂടി ചെയ്താല്‍ നല്ലത് ) ഈ പറഞ്ഞ അസുഖങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും.

Friday, March 14, 2014

സുഖാസനം


കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. വലതുകാല്‍ മടക്കി പാദം ഇടതുതുടയുടെ അടിയില്‍ വയ്ക്കുക. ഇടതുകാല്‍ മടക്കി പാദം വലതുതുടയുടെ അടിയിലും വയ്ക്കുക. കൈവിരലുകള്‍ ചിന്മുദ്രയിലോ ജ്ഞാനമുദ്രയിലോ പിടിച്ച് കൈത്തലങ്ങള്‍ കാല്‍മുട്ടുകളിന്മേല്‍ വയ്ക്കുക. കഴുത്ത്, നട്ടെല്ല് ഇവ വളയ്ക്കാതെ ഇരിക്കുക. ആജ്ഞാചക്രത്തില്‍, അതായത് മൂന്നാം കണ്ണില്‍ കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേൂ ഏകാഗ്രതയര്‍പ്പിക്ക്ുക. ഈ നിലയില്‍ വളരെയേറെ നേരം ഇരിക്കുവാനാഗ്രഹിക്കുന്നവര്‍ എളുപ്പത്തിനായി കാല്‍മുട്ടുകള്‍ നെഞ്ചിനുനേരെ ഉയര്‍ത്തി വച്ച് ഒരു തുണിയോ ടവ്വലോ കാല്‍മുട്ടുകളില്‍ ചുറ്റി വയ്ക്കുക. ഇത് കാലുകള്‍ക്ക് താങ്ങുനല്‍കും. കൂടാതെ കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സമില്ലാതാക്കുകയും ചെയ്യും. കാലുകള്‍ എളുപ്പം  വഴങ്ങാത്തവര്‍ക്കും പ്രായമേറിയവര്‍ക്കും ധ്യാനത്തിന് ശരിരത്തെ സജ്ജമാക്കുന്നതിന് ഈ ക്രിയ അത്യാവശ്യമാണ്.

പ്രയോജനങ്ങള്‍



 പേരു സൂചിപ്പിക്കുന്നതുപോലെ ഇത്്‌വളരെ സുഖപ്രദമായ ഒരാസനമാണ്. ക്ഷീണമോ സംഘര്‍ഷമോ കൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും. മനസിനും ആത്മാവിനും ശരീരത്തിനും ഇതുമൂലം ശാന്തി ലഭിക്കുന്നു. മ്റ്റു ധ്യാനാസനങ്ങള്‍ ചെയ്യുന്നതിന് ശരീരത്തെ സജ്ജമാക്കാനും ശ്വസനക്രിയയെ സമരസപ്പെടുത്താനും സുഖാസനം വഴി സാധിക്കുന്നു.

  

സ്വസ്തികാസനം


 
കാലുകള്‍ മുന്നോട്ടു നീട്ടി തറയിലിരിക്കുക. ഇടതുകാല്‍ മടക്കി പാദം വലത്തേ അകം തുടയോടു ചേര്‍ത്തു വയ്ക്കുക. വലതുകാല്‍ മടക്കി ഇടതുകാലിനു മുകളിലായി വയ്ക്കുക. വലതുകാലിലെ വിരലുകള്‍ ഇടതുകാലിന്റെ തുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയ്ക്കായി വയ്ക്കുക. അല്ലെങ്കില്‍, രണ്ടു കാലുകളിലേയും വിരലുകള്‍ ചിത്രത്തിലേതുപോലെ സ്വതന്ത്രമായി വയ്ക്കുക. കൈവിരലുകള്‍ ജ്ഞാനമുദ്രയില്‍ അല്ലെങ്കില്‍ ചിന്‍മുദ്രയില്‍വച്ച് കൈകള്‍ കാല്‍മുട്ടുകള്‍ക്കുമേല്‍ വയ്ക്കുക. കഴുത്തും നട്ടെല്ലും നിവര്‍ത്തിവച്ച് ഇരിക്കുക. ആജ്ഞാചക്രത്തില്‍ അഥവാ മൂന്നാംകണ്ണില്‍ (കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പിക്കുക.

മുന്‍കരുതലുകള്‍ - യോഗയില്‍ തുടക്കക്കാരായവര്‍ക്കു യോജിച്ച എളുപ്പമുള്ള ധ്യാനനിലയാണിത്. വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു പ്രശ്‌നമോ ഉള്ളവര്‍ ഈ ആസനം അഭ്യസിക്കരുത്.


പ്രയോജനങ്ങള്‍ - സ്വസതിക എന്നാല്‍ ശുഭസൂചകം എന്നാണര്‍ത്ഥം. ഈ ആസനം സാധകന് സന്തോഷവും സ്വസ്ഥതയും നല്‍കുന്നു. പ്രിാണായാമം തുടങ്ങിയ ഉയര്‍ന്നനിലയിലുള്ള ക്രിയകള്‍ ഈ ആസനത്തില്‍ ചെയ്യുക എളുപ്പമാണ്. സ്വസ്തികാസനം നാഡീവ്യവസ്ഥയെ അ്പ്പാടെ ഊര്‍്ജസ്വലമാക്കി പുതുജീവന്‍ നല്‍കുന്നു. കാല്‍വേദന, അമിതവിയര്‍പ്പ് എന്നിവ പരിഹരികപ്പെടുന്നു. മന്ത്രജപം അഥവാ മന്ത്രോച്ചാണത്തിനു പറ്റിയ വളരെ സുഖകരമായ ആസനമാണിത്. അസ്വന്ധതകൂടാതെ വളരെ നേരം ഈ നിലയില്‍ ഇരിക്കുവാന്‍ സാധിക്കും.

സിദ്ധാസനം


കാലുകള്‍ മുന്നോട്ട് അകലത്തിന്‍വച്ച് ഇരിക്കുക. ഇടതുകാല്‍മുട്ട് മടക്കി പാദം പിന്നിലേക്കാക്കി ഉപ്പൂറ്റി ഗുദഭാഗത്തിനു ചുവടെ അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയ്ക്കുക. അതേസമയം ഈ പാദത്തിന്റെ ഉള്‍ഭാഗം വലതുതുടയുടെ അടിഭാഗത്തായി ചേര്‍ന്നിരിക്കേണ്ടതാണ്. വലതുകാല്‍ മടക്കി ഉപ്പൂറ്റി ഇടുപ്പെല്ലിന്റെ ചുവട്ടില്‍ അഥവാ ജനനേന്ദ്രിയം തുടങ്ങുന്നഭാഗത്ത് അമര്‍ന്നിരിക്കത്തക്ക രീതിയില്‍ വയക്കുക. വലതു കണങ്കാല്‍ ഇടതു കണങ്കാലിന്റെ മുകളിലായിരികണം. ഇടതുകാലിന്റെ വിരലുകള്‍ വലതുതുടയ്ക്കും കാല്‍വണ്ണയിലെ പേശികള്‍ക്കും ഇടയിലായി വയ്ക്കുക. കണ്ണുകളടച്ച് കൈവിരലുകള്‍ ചിന്‍മുദ്രയില്‍ അല്ലെകില്‍ ജ്ഞാനമുദ്രയില്‍ വയ്ക്കുക. ആജ്ഞാചക്രത്തില്‍ അതായത്, മൂന്നാം കണ്ണില്‍ ( കണ്‍പുരികങ്ങള്‍ക്കു മദ്ധ്യേ) എകാഗ്രതയര്‍പ്പികക്കുക.



ഇത് പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ആസനമാണ്. പകരം സ്ത്രീകള്‍ക്കുവേണ്ടിയുള്ളത് 'സിദ്ധയോനി ആസന'മാണ്. ഇതിന് വലതുകാല്‍ മടക്കി ഉപ്പുറ്റി യോനീമദ്ധ്യത്തില്‍ അമര്‍ത്തിവയ്ക്കുക. ഇടതുകാല്‍ മടക്കി ഉപ്പുറ്റി ഇടുപ്പെല്ലിനു ചുവട്ടില്‍ അശവാ യോനിക്കു മുകളിലായി അമര്‍ന്നിരിക്കത്തക രീതിയില്‍ വയ്ക്കുക.

മുന്‍കരുതലുകള്‍ - വാതസംബന്ധമായ വേദനകളോ നട്ടെല്ലിനു തകരാറുകളോ ഉള്ളവര്‍ ഈ ക്രിയ ചെയ്യുവാന്‍ പാടില്ല.

പ്രയോജനങ്ങള്‍ - യോഗയില്‍ ബ്രഹ്മചര്യത്തിനു വളരെ പ്രാധാന്യമുണ്ട്. ഈ ആസനത്തിലൂടെ ബ്രഹ്മചര്യത്തില്‍ നൈപുണ്യം നേടാനാവും. വീര്യം അഥവാ പുരുഷരേതസുമായി ബന്ധവെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. രേതസ് ജീവോര്‍ജം അഥവാ ഓജസ് ആയി രൂപാന്തരപ്പെടുന്നു. ഇാ ജീവോര്‍ജം നിദ്രാവസ്ഥയിലുള്ള കുണ്ഡലിനീ ഊര്‍ജത്തെ ഉണര്‍ത്തിക്കൊണ്ട് മുകളിലേക്ക് ഇയരുന്നു. ഇത് മനസ്സിനെ ഉറപ്പുള്ളതാക്കുന്നു. ഈ നിലയില്‍ ശുക്ലക്കുഴലുകള്‍ക്ക് അയവു ലഭിക്കുന്നു. അതിന്റെ ഫലമായി മൂലബന്ധം, വജ്രോളിമുദ്ര എന്നിവ ആയാസം കൂടാതെ ചെയ്യാനാകുന്നു. ശരീരത്തിലെ വൈകാരികവും മാനസികവും ശാരീരികവുമായ മൂന്നുതരം ഊര്‍ജങ്ങളും സംതുലിതമായി ചേര്‍ച്ചയിലെത്തിച്ചേരുന്നു. അങ്ങനെ ധ്യാനാവസ്ഥയിലേക്ക് എളുവത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നു.
  

 


താഴ്ന്ന രക്തസമ്മര്‍ദ്ദം (Hypo Tension)


ശരിയായ രക്തചംക്രമണം കൊണ്ടേ ശരീരാവയവങ്ങള്‍ക്കും പ്രധാന നിയന്ത്രണകേന്ദ്രങ്ങള്‍ക്കും ഓക്‌സിജനും മറ്റു പോഷകാംശങ്ങളും തുടര്‍ച്ചയായി ലഭ്യമാകൂ. പ്രായപൂര്‍ത്തിയഗയ ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട രക്തസമ്മര്‍ദ്ദം 120/80 nmhg ആണ്. ഇതില്‍
നിന്നു കുറഞ്ഞാല്‍ രക്തചംക്രമണം മന്ദഗതിയിലാകുകയും തദ്വാര പല അവയവങ്ങള്‍ക്കും നിയന്ത്രണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനമാന്ദ്യത സംഭവിക്കുകയും ചെയ്യുന്നു. ഇത് ആരംഭത്തില്‍ തളര്‍ച്ചയില്‍ തുടങ്ങി, മരണത്തില്‍ വരെ ചെന്നെത്തിക്കുന്നു.

രക്തമര്‍ദ്ദം കുറയുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനകാരണങ്ങള്‍ ആഹാരകുറവ്, ശരീരത്തില്‍ ജലാംശത്തിന്റെയും ഉപ്പിന്റെയും കുറവുണ്ടാവുക, കാന്‍സര്‍, പ്രമേഹം, ഹൃദയ സ്തംഭനം, രക്തസ്രാവം എന്നിവയാണ്. ഇതിനു പുറമേ അത്യദ്ധ്വാനം, വാര്‍ദ്ധക്യം, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുളള ഔഷധങ്ങളുടെ അമിത ഉപയോഗം ഇവയുമൊക്കെ കാരണങ്ങളാകാം.

കാരണം കണ്ടുപിടിച്ച് അതിനു പ്രതിവിധി ചെയ്യണം. കഞ്ഞിവെളളത്തില്‍ ധാരാളം ഉപ്പ് ചേര്‍ത്ത് കഴിക്കാം. കരിക്കിന്‍ വെളളം വളരെ ഫലപ്രദമായി ഉപയോഗിക്കാം.

Monday, March 10, 2014

രക്തസമ്മര്‍ദ്ദം ( Hyper Tension )


മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യാനുസരണം രക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു പമ്പിന്റെ രീതിയിലുളള ഹൃദയത്തിന്റെ പ്രവര്‍ത്തനം മുലം രക്തം സമ്മര്‍ദ്ദത്തോടുകുടി ധമനികളിലേയ്ക്ക് പ്രവേശിക്കുന്നു. ഈ സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്.

ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം പുറത്തേയ്ക്ക് തളളുകയും തത്ഫലമായി രക്തം രക്തക്കുഴലുകളില്‍ കുടി പ്രവഹിക്കുകയും ചെയ്യുന്നു. പ്രസതുത രക്തം രക്തക്കുഴലിന്റെ ഭിത്തിയില്‍ ശക്തിയായി ഉണ്ടാക്കുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.

ഈ രക്തസമ്മര്‍ദ്ദം ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളനേയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നു വരുന്ന രോധത്തെയും ആണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. സിസ്റ്റോളിക് സമ്മര്‍ദ്ദം എന്നറിയപ്പെടുന്ന ഈ .്രപക്രിയ ഹൃദയസങ്കോചത്തിന്റെ  ഫലമായി രക്തധമനികളില്‍ അനുഭവപ്പെടുന്ന ശക്തിയാണ്.

സാധാരണ പ്രായപൂര്‍ത്തിയായവരില്‍ സിസ്റ്റോളിക സമ്മര്‍ദ്ദം 120 മുതല്‍ 150 വരെ ആയിരിക്കും.

ഹൂദയം വികസിക്കുമ്പോഴുളള മര്‍ദ്ദത്തിന് ഡയസ്റ്റോളിക് മര്‍ദ്ദം എന്നാണറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഡയസ്റ്റോളിക് സമ്മര്‍ദ്ദം 80 മുതല്‍ 90 വരെ ആയിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക് -` ഡയസ്റ്റോളിക് 120/80 mmhg. അത് പ്രായത്തിനനുസരിച്ച് 150/90 mmhg വരെ കുടാം. പക്ഷെ അതില്‍ കൂടുതലാണെങ്കില്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദരോഗിയാണ്.

രക്തസമ്മര്‍ദ്ദം രണ്ടുതരത്തിലുണ്ട്. കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്ത പ്രൈമറിഹൈപ്പര്‍ ടെന്‍ഷന്‍, ചില ആന്തരവയവങ്ങളുടെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണവ. ചില രക്തസമ്മര്‍ദ്ദരോഗികളുടെ രക്തധമനികള്‍ക്ക് കേടുവന്ന് അവയുടെ ഭിത്തികളുടെ കനം കുടുകയും ഉള്‍വ്യാസം കുറയുകയും ചെയ്യുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. അമിതമായ രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ധമനികള്‍ക്ക് കേടുവന്ന് അവ പൊട്ടുന്നു. മാലിഗ്നളന്റ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥ അതീവ ഗുരുതരമാണ്.

ഉന്മേഷക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലവേദന, തലചുറ്റല്‍, കാഴ്ചക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.

കയറ്റം കയറുമ്പോള്‍് ശ്വാസം മുട്ടല്‍, ഹൃദയത്തിന്റെ വലിപ്പം വര്‍ദ്ധിക്കുക, കാലിന്റെ പാദങ്ങളില്‍ നീരു വരുക എന്നീ ഘട്ടങ്ങളില്‍ ഇത് എത്തിച്ചേരുന്നു.

തലച്ചോറില്‍ രക്തസ്രാവം, രക്തം കട്ടപിടിക്കുക എന്നിവയ്ക്ക് പുറമേ പക്ഷാഘാതം, ബുദ്ധിമാന്ദ്യം, മരണം എന്നിവയും രക്താതിസമ്മര്‍ദ്ദത്താല്‍ ഉളവാകുന്ന ദോഷഫലങ്ങളാണ്.

ചികിത്സ


സര്‍പ്പഗന്ധി ഗുളിക ജീരകകഷായത്തില്‍ കാലത്തും രാത്രിയും സേവിക്കുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. മലബന്ധവും, വായുക്ഷോഭവും നീര്‍വീക്കവും ഇല്ലാതാക്കാന്‍ കല്പദ്രുമകല്പം രാത്രി കിടക്കാന്‍ നേരത്ത് കഴിക്കണം. ശരീരത്തിലെ അമിതമായ ഉപ്പിന്റെ അംശം മുത്രത്തില്‍ കൂടി പുറത്തുപോകാനും ഈ ഔഷധം സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാറുളള കൊഴുപ്പിനേയും സന്ദര്‍ഭവശാല്‍ രക്തക്കുഴലുകളില്‍ കൂടി ഒഴുകിവരുന്ന രക്തക്കട്ടകളേയും അലിയിച്ചു കളയാനുളള ക്ഷാരപ്രയോഗങ്ങളും യുക്തിപുര്‍വ്വം ചെയ്യണം.

അഞ്‌ജൈന പെക്ടോറിസ്‌ (Angina Pectoris)


 
 ഹൃദയത്തിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ നടുഭാഗത്ത് മാറെല്ലിനു പുറകില്‍ മുകള്‍ഭാഗത്തോ, കീഴ്ഭാഗത്തോ ഞെരിക്കുന്ന തരത്തിലുളള വേദന അനുഭവപ്പെടുന്ന ഒരു രോഗമാണിത്. പ്രസ്തുത വേദന ചിലപ്പോള്‍ തോള്‍, ഭുജങ്ങള്‍, കൈകള്‍, നെഞ്ചിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. ശാരീരികക്ലേശം മുലം ഉണ്ടാകുന്നതും ഏതാനും നിമിഷം നീണ്ടുനില്‍ക്കുന്നതുമാണ് ഈ വേദന. ഹൃദയത്തിന്റെ വിശ്രമാവസ്ഥയില്‍ ഈ വേദന പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. ആഹാരം കഴിച്ചാല്‍ ഉടനേയും തണുപ്പുകാലങ്ങളിലും ഈ വേദന കുടുതലായി ഉണ്ടാകും. അമിതമായി പുകവലിക്കുന്നവരിലും ഇപ്രകാരമുളള വേദന അടിക്കടി ഉണ്ടാകാറുണ്ട്. ഉത്കണഠ, കോപം, അതുപോലുളള മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ ഈ രോഗത്തിന് തീ കൊളുത്തുന്നു. ഹൃദ്രോഗികള്‍ക്കുളളില്‍ കൊഴുപ്പോ, രക്തക്കട്ടയോ വന്നടിയുന്നതിന്റെ ഫലമായി ധമനികള്‍ ഇടുങ്ങിപ്പോവുകയും രക്തസഞ്ചാരം ഭാഗികമായോ പുര്‍ണ്ണമായോ തടസ്സപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്വസ്ഥമായിരിക്കുന്ന അവസരത്തില്‍ ഹൃദയത്തിന്റെ മന്ദഗതിയിലുളള പ്രവര്‍ത്തനത്തിനാവശ്യമുളള രക്തം അല്പമായിട്ടെങ്കിലും ഹൃദയത്തിനു കിട്ടുന്നു. എന്നാല്‍ കടുത്ത പ്രവൃത്തി എടുക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് കുടുതല്‍ രക്തം വേണം. ഇത്തരം രോഗബാധിതരില്‍ അത് കിട്ടാതെ വരികയും തുടര്‍ന്ന് ഹൃദയവേദന ആരംഭിക്കുകയും ചെയ്യുന്നു.

ഹൃദയസ്തംഭനം ( Heart Attack)



എല്ലാ പ്രായക്കാരേയും ഒരപോലെ ബാധിക്കാവുന്ന ഒരു രോഗമാണിതെങ്കിലും നാല്പതു വയസ്സു കഴിഞ്ഞവരിലാണ് ഈ രോഗം കുടുതലായും കാണപ്പെടുന്നത്. ഹൃദയപേശിളില്‍ രക്തം എത്തിച്ചു കൊടുക്കുന്ന രക്തധമനികളിലെ (കൊറോണറി ധമനി) രക്തപ്രവാഹത്തിനു തടസ്സം നേരിടുകയും തത്ഫലമായി ഹൃദയപേശികള്‍ക്ക് പോഷണവും പ്രാണവായുവും കിട്ടാതെ വരികയും തുടര്‍ന്ന് നിര്‍ജ്ജീവമായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണിത്,ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പു പദാര്‍ത്ഥം അടിയുന്നതിനാലോ, ധമനീഭിത്തി ഇടുങ്ങിപ്പോകുന്നതിനാലോ ആണ് ഹൂദയസ്തംഭനം സംദവിക്കുന്നത്. ശാരീരിക കാരണങ്ങള്‍ക്കു പുറമെ മാനസികമായ കാരണങ്ങളാലും ഹൂദയസതംഭനം ഉണ്ടാകാം.  വ്യക്തിത്വത്തിനേല്‍ക്കുന്ന മങ്ങലുകള്‍, സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍, വികാരം കടിച്ചമര്‍ത്തല്‍, മാനസിക സംഘട്ടനങ്ങള്‍ തുടങ്ങിയവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. നാഡികള്‍, ഹോര്‍മോണുകള്‍
എന്നിവ വഴിയാണിതുണ്ടാവുക. ഇപ്രകാരം സംജാതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം കൊണ്ടുവരുന്ന കൊറോണറി ധമനികളില്‍ ചെന്നെത്തുകയും അവ ധമനിയുടെ ഉള്‍വശങ്ങളില്‍ അടിഞ്ഞ് ധമനീഭിത്തിയുടെ വിസ്താരം കുറക്കുകയും രക്തത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത് ഹൃദയസ്തംഭനം ഉണ്ടാക്കുന്നു. ആഹാരരീതി, പുകവലി, വ്യഭിചാരം, അമിതവ്യായാമം, വ്യായാമമില്ലായ്മ തുടങ്ങിയവയും ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ട്.  


ലക്ഷണങ്ങള്‍

നെഞ്ചില്‍ പെട്ടെന്ന് വേദന ഉണ്ടാകുന്നു. ഇത്തരം വേദന നെഞ്ചിന്റെ മുന്‍ഭാഗത്തായിരിക്കും വ്യാപകമായി അനുഭവപ്പെടുന്നത്. അത് പ്രസരണസ്വഭാവമുളളതായിരിക്കും. രുഢവും നിരന്തരവുമായിരിക്കും. നെഞ്ച് ഞെരിഞ്ഞമരുന്നത് പോലെ തോന്നും. കഴുത്ത്, ഭുജങ്ങള്‍, ഇടതുകയ്യ് എന്നിവിടങ്ങളില്‍ വേദന കുടുതലായി അനുഭവപ്പെടും. ഉദരത്തില്‍ വായുവന്ന് നിറയും, ശ്വാസപ്നതംഭനം ഉണ്ടാകും. ഇതോടൊപ്പം അമിതമായ വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, ബോധക്ഷയം ഇവ തുടങ്ങും. ഗുരുതരമായ രീതിയില്‍ രക്തസമ്മര്‍ദ്ദം താഴ്ന്ന് ശ്വാസവിമ്മിഷ്ടമുണ്ടായി മരണം സംഭവിക്കുന്നു.


ചികിത്സ

യവക്ഷാരഭസ്മം വിദാര്യാദി കഷായത്തില്‍ ചേര്‍ത്ത് കൊടുക്കുക. ഹൃദ്രോഗത്തിനു നിര്‍ദ്ദേശിച്ചിട്ടുളള എല്ലാ ചികിത്സയും പഥ്യക്രമവും ഇവിടെ യോജിപ്പിക്കാം.

ഹാര്‍ട്ട്‌ഫെയിലിയര്‍ ( Heart Failure)



രോഗങ്ങള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഹൂദയത്തിന്റെ ശക്തി കുറയുവാനുളള സാദ്ധ്യത എറുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിക്കും നടത്തുന്നതിന് ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹാര്‍ട്ട്‌ഫെയിലിയര്‍. കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അത് ഹൃദയത്തിനു ഭാരമായി ഭവിക്കുന്നു. നെഞ്ചുവേദന, ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ക്ഷീണം, വിളര്‍ച്ച, നെഞ്ചിടിപ്പ്, തലവേദന, തലകറക്കം എന്നീ ലക്ഷണങ്ങള്‍ ഈ രോഗം ബാധിച്ചവരില്‍ സാധാരണ കണ്ടുവരുന്നു.

ഹൃദയത്തിനുണ്ടാകുന്ന ക്ഷീണം രക്തചംക്രമണത്തിന്റെ വേഗത കുറയാനിടവരുത്തുന്നു. തന്മുലം രക്തം കാലുകളിലും ശ്വാസ കോശങ്ങളിലും കെട്ടിനില്‍ക്കുന്നു. ഇതു മൂലം വൃക്കകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നു. തുടര്‍ന്ന് മൂത്രത്തിന്റെ ഉല്‍പാദനം കുറയുന്നു. ഇത് മറ്റു പല ഉപദ്രവങ്ങള്‍ക്കും കാരണമാകുന്നു. ശ്വാസകോശങ്ങളില്‍ ജലാംശം കെട്ടിനില്‍ക്കുന്നതിനാല്‍ ചുമ, ശ്വാസംമുട്ടല്‍, വലിവ് ഇവ ഉണ്ടാകുന്നു. വിശപ്പില്ലായ്മ, മലബന്ധം, മൂത്രത്തിത്തില്‍ ആല്‍ബുമിന്‍ പ്രത്യക്ഷപ്പെടുക, കരള്‍ വീക്കം തുടങ്ങിയ പല ലക്ഷണങ്ങളും കാണും.

ചികിത്സ

ശാരീരികവും, മാനസികവുമായ, വിശ്രമം, ഹൃദയത്തിന് പ്രചോദനം നല്‍കുന്ന അശങ്കുനാരിഷ്ടം വളരെ പ്രയോജനപ്പെടും. മുത്രംകുടുതല്‍ പോകുന്നതിനുളള ഔഷധം പുനര്‍ന്നവാസവം തുടര്‍ച്ചയായി രോഗശമനം വരുന്നതുവരെ നല്‍കണം. മലബന്ധം ഒഴിവാക്കി വായുക്ഷോഭം അകറ്റി വിശപ്പുണ്ടാകുന്നതിലേയ്ക്ക് അഭയാരിഷ്ടം ഉത്തമമാണ്. ലഘുവായതും കട്ടിയല്ലാത്തതുമായ ആഹാരങ്ങളും പൊടിയരിക്കഞ്ഞി (പാല്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കഴിക്കാം. മാംസം, മുട്ട, ഗുരുത്വമുളള ആഹാരങ്ങള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ല്ത്. കരിക്കിന്‍വെളളം, ബാര്‍ലി വെളളം, പഴച്ചാറുകള്‍, പ്രത്യേകിച്ചും മാതളപ്പഴച്ചാറ് എന്നിവയെല്ലാം ഉത്തമാഹാരങ്ങളാണ്. കറിയുപ്പിനുപകരം ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഹൃദയധമനീ രോങ്ങേള്‍ക്കെല്ലാം ഇപ്പറഞ്ഞ ഔഷധങ്ങളും പഥ്യക്രമങ്ങളും അനുഷ്ഠിക്കാവുന്നതാണ്.

ഹൃദയവാല്‍വ് രോഗങ്ങള്‍ (Valvuluar Disease of the Heart)


വാതപ്പനി, സിഫിലിസ് എന്നിവയുടെ അനന്തരഫലങ്ങളായിട്ടാണ് വാല്‍വ് രോഗങ്ങള്‍ കണ്ടുവരുന്നത്. ഹൃദയം ശരിക്കും പ്രവര്‍ത്തിക്കണമെങ്കില്‍ വാല്‍വുകള്‍ പ്രവര്‍ത്തനക്ഷമതയുളളവയായിരിക്കണം. ഹൃദയത്തിന് നാല് വാല്‍വുകള്‍ ആണ് ഉളളത. ഹൂദയത്തിലേയ്ക്ക്് വരുന്നതും ഹൃദയം ശരീത്തിന്റെ നാനാഭാഗങ്ങളിലേക്ക്് എത്തിക്കുന്നതുമായ രക്തത്തിത്തിന്റ ഒഴൂക്ക് നിയന്ത്രിക്കുന്നത് ഈ വാല്‍വുകളാണ്. ഒന്നോ അതില്‍ കുടുതലോ വാല്‍വുകള്‍ക്ക് ഏപ്പോള്‍ വേണമെങ്കിലും രോഗബാധയുണ്ടാകാം. രോഗം ബാധിക്കുന്ന വാല്‍വുകളില്‍ സുഷിരം ഉണ്ടാവുകയും ക്രമേണ അവ ചുരുങ്ങിവികൃതമാവുകയും ചെയ്യുന്നു. ഇങ്ങ നെ ചുരുങ്ങിപ്പോകുന്നതുമൂലം അത് തല്‍സ്ഥാനത്തുകൂടിയുളള രക്തത്തിന്റെ മൂന്നോട്ടുളള പ്രവാഹത്തിന് തടസ്സമായിത്തീരുന്നു. മറിച്ച് രോഗബാധിതമായ വാല്‍വിന് ചോര്‍ച്ചയുണ്ടായി രക്തം പിറകോട്ട് ഒഴുകുകയും ചെയ്യും. അങ്ങനെ ഹൃദയത്തിന്റെ യാന്ത്രികശക്തി കുറയുന്നു. ചിലപ്പോള്‍ വാല്‍വിന് ചുരുക്കവും ചോര്‍ച്ചയും ഒരുമിച്ച് ഉണ്ടാകാം. അപ്പോള്‍ രക്തം പമ്പുചെയ്യാനുളള ശേഷി ഹൃദയത്തിന് ഇല്ലാതാവകുയും കൂടുതല്‍ ശക്തിയോടെ സാഹസികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
തന്‍മൂലം ഹൃദയം വളരെ വലുതാകുന്നു. അതേതുടര്‍ന്ന് രോഗിക്ക് ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്, ചുമ, രക്തം തുപ്പല്‍, പാദങ്ങളില്‍ നീര് സംര്‍വ്വാംഗശോഭം മുതലായ രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഒരുവേള ഇത് മരണത്തിനു കാരണമായിത്തീരുകയും ചെയ്യും. വാല്‍വു രോഗങ്ങളെ മൈട്രല്‍സ്റ്റിനോസിസ്സ്, മൈട്രല്‍ റിഗര്‍ജിറ്റേഷന്‍, ട്രൈക്കസ്പിഡ്‌സ്‌റ്‌റിനോസിസ്, ടൈക്കസ്പിഡ് റിഗര്‍ജിറ്റേഷന്‍, പള്‍മൊണറി സ്റ്റിനോസിസ്, പള്‍മൊണറി റിഗര്‍ജിറ്റേഷന്‍ എന്നിങ്ങനെ 6 തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. ഈ രോഗബാധിതരില്‍ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ചികിത്സാവിധികളും ഹൃദയസ്തംഭനത്തിന്റെ തന്നെയാണ്. എന്നാല്‍ സ്ഥായിയായ ആശ്വാസത്തിന് ശസ്ത്രക്രിയ വേണ്ടിവരും.

സന്ധിവാതഹൃദ്രോഗം ( Rheumatic Heart Disease )



വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഹൃദ്രോഗമാണ് സന്ധിവാത ഹൃദ്രോഗം. സ്റ്റെപ്‌റ്റോകോക്കസ്. എന്ന അണുവിന്റെ് സംക്രമണ ഫലമായുണ്ടാകുന്ന തൊണ്ടവേദനയായിരിക്കും ഈ രോഗത്തിന്റെ ആരംഭം. അതേ തുടര്‍ന്ന് ഏതാനും നാളുകള്‍ക്കുളളില്‍ കൈമുട്ട്, കാല്‍മുട്ട്, മുതലായ വലിയ സന്ധികളില്‍ വീക്കവും, വേദനയും തുടര്‍ന്ന് വിറയാര്‍ന്ന വാതപ്പനിയും ഉണ്ടാക്കുന്നു. അതേ തുടര്‍ന്ന് ഹൃദയവാല്‍വുകള്‍ക്കും ഈ രോഗം വീക്കം ഉണ്ടാക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ഈ രോഗത്തെ സന്ധിവാതഹൃദ്രോഗം എന്നു വിളിക്കുന്നു. സന്ധികളെ നക്കുകയും ഹൂദയത്തെ കടിക്കുകയും ചെയ്യുന്ന രോഗമാണിത്. സാധാരണയായി കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരേയും ബാധിക്കാറുണ്ട്. ആരംഭത്തില്‍ തന്നെ കാര്യമായ പികിത്സ ചെയ്ത് ഭേദപ്പെടുത്തിയില്ലെങ്കില്‍ കാലക്രമേണ ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന വീക്കം സങ്കീര്‍ണ്ണമാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ നശിപ്പിക്കുകയും ചെയ്യുന്നു. ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.

ചികിത്സ

രാസ്‌നാസവത്തിലോ, പാര്‍ത്ഥാരിഷ്ടത്തിലോ വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് സേവിക്കുക. മുവിലവേര് ചതച്ച് പാല്‍കഷായമാക്കി കുടിക്കാം. ഹൃസ്വപഞ്ചമുലം കഷായം, രാസ്‌നാദശമൂലാദി കഷായം രാസ്‌നേരണ്ഡാദികഷായം, വിദാര്യാദി കഷായം ഇവയൊക്കെ സാന്ദര്‍ഭികമായി നല്‍കാവുന്നതാണ്.

പ്രഭാകരവടിക, ശങ്കരവടിക തുടങ്ങിയവ ഫലപ്രദമായി കണ്ടുവരുന്നു. ഇവ ഒറ്റയ്‌ക്കോ സംയുക്തമായ അനുപാതങ്ങളിലോ ചേര്‍ത്ത് നല്‍കുന്നത് വളരെ നല്ലതാണ്. ക്ഷീരബല ( ആവര്‍ത്തനം ) ധന്വന്തരം തൈലം (ആവര്‍ത്തനം) ഇവ സന്ദര്‍ഭാനുസരണം ഉളളില്‍ കഴിക്കാം. സന്ധികളിലും വേദനയുളള ശരീരഭാഗങ്ങളിലും കൊട്ടംചുക്കാദി തൈലമോ, ബലാതൈലമോപുറമെ പുരട്ടി ചുടു നല്‍കാവുന്നതാണ്. കൈഗോല ഗുല്‍ഗുലു, യോഗരാജ ഗുല്‍ഗുലു, അമൃതാ ഗുല്‍ഗുലു തുടങ്ങിയ ഗുളികകള്‍ സന്ദര്‍ഭാനുസരണം പാലിലോ മറ്റു യോജ്യമായ അനുപാനങ്ങളോടോ ചേര്‍ത്ത് ഉളളില്‍ കഴിക്കാം, ശൃംഗഭസ്മം, ശിലാജിത്ത് ഭസ്മം, പ്രവാള ഭസ്മം അത്യന്തം ഫലപ്രദം.

എന്‍ഡോകാര്‍ഡിയാറ്റിസ്‌ ( Endocardiatis)


ഹൃദയത്തിന്റെ ആന്തരിക സ്തരത്തെ ബാധിക്കുന്ന വീക്കമാണിത്. വാതപ്പനി, മറ്റു
ബാക്ടീരിയകളുടെ ആക്രമണം മുതലായവയാണ് കാരണങ്ങള്‍. ഹൂദയവാല്‍വുകളേയും ഈ രോഗം ബാധിക്കാറുണ്ട് ശ്വാസംമുട്ടല്‍, പനി, ഹൃദയാതിസ്പന്ദനം (Tachy Cardia) )മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍.

പെരികാര്‍ഡിയറ്റിസ് (Pericardiatis)


മറ്റ് ഏതെങ്കിലും രോഗത്തിന്റെ ഉപദ്രവവ്യാധി എന്ന നിലയ്ക്ക് സംഭവിക്കുന്നതും ഒരു സ്വതന്ത്ര രോഗമായി കാണപ്പെടാത്തതുമായ പെരികാര്‍ഡിയറ്റിസ് ഹൂദയത്തിന്റെ ബാഹ്യസ്തരത്തെ ബാധിക്കുന്ന വീക്കമാണ്. സന്ധിവാത രോഗം ബാധിച്ചവര്‍ക്കാണ് വിശേഷിച്ചും ഇത് ഉണ്ടാകുന്നത്. ന്യുമോണിയ ക്ഷയം, പ്ലൂറസി മുതലായ ശ്വാസകോശരോഗ ബാധകള്‍, ഹൃദയാവരണകലയിലേക്ക് സംക്രമിച്ചാലും പെരികാര്‍ഡിയറ്റീസ് എന്ന രോഗത്തിന് വിധേയമാകാം.

ശക്തിയായ നെഞ്ചുവേദന, ശ്വാസതടസ്സം, വിളര്‍ച്ച എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍.

ജന്മസിദ്ധമായ പൃദ്രോഗം ( Congenital Heart Disease )


മനുഷ്യഹൃദയം നാല് അറകളുളളതൂം, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കുശേഷം രുപംപ്രാപിക്കുന്നതുമാണ് ഹൃദയത്തിന്റെ വളര്‍ച്ച ഏതെങ്കിലും ലട്ടത്തില്‍ പുര്‍ണ്ണമാകാതിരിക്കുകയോ, വൈകൃതപ്പെടുകയോ ചെയ്താല്‍ തത്ഫലമായുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ തന്നെ ഹൃദ്രോഗമുളളവരായിരിക്കും. ഗര്‍ഭകാലത്ത് മാതാവിനുണ്ടാകുന്ന ആനമണ്ണന്‍ (ജര്‍മ്മന്‍ മീസില്‍സ്), ചിലതരം വൈറസ് രോഗങ്ങള്‍, പാരമ്പര്യഘടകങ്ങള്‍ മുതലായവയും മറ്റു കാരണങ്ങളാണ്. ഹൃദ്രോഗമുളള കുട്ടികള്‍ക്ക് ശ്വാസവിമ്മിഷ്ടം, ക്രമാതീതമായ ഞ്ചെിടിപ്പ് (പാല്‍പിറ്റേഷന്‍), കണങ്കാലില്‍ നീര്, വ്യക്തമായ നീലനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും.

ഹൃദ്രോഗം ബാധിച്ചാലുള്ള പൊതുലക്ഷഷണങ്ങള്‍


നെഞ്ചിന്റെ മദ്ധ്യഭാഗത്തായോ, നെഞ്ചിന്റെ മുകള്‍ഭാഗത്ത് കുറുകെയോ അനുഭവപ്പെടുന്ന പ്രസരണ സ്വഭാവമുളള വേദന രോഗിക്കുണ്ടാകും.

നെഞ്ചുവേദനയെത്തുടര്‍ന്ന് അത്യധികമായ വിയര്‍പ്പ് ഉണ്ടാകുന്നു.
ശ്വാസവിമ്മിഷ്ടം - ആരംഭത്തില്‍ അത്യദ്ധ്വാനം മുലം അനുഭവപ്പെടും. ക്രമേണ ലഘുവായ അദ്ധ്വാനം പോലും ശ്വാസവിമ്മിഷ്ടത്തിന് ഇടയാക്കുന്നു. മാനസികമായ സമ്മര്‍ദ്ദങ്ങളാലും ഇപ്രകാരമുളള വിഷമതകള്‍ കാരണമാകുന്നു.

  
നെഞ്ചിടിപ്പ് - സാധാരണ ഗതിയില്‍ കടുത്ത കായികാദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ, ഭയം, ഉത്കണ്ഠ തുടങ്ങിയ വലിയ മാനസികവികാരങ്ങളുമ്പോഴോ മാത്രമേ ആരോഗ്യവാനായ ഒരാളിന് അസാധാരണ നെഞ്ചിടിപ്പ് ഉണ്ടാവ,ുകയുളളൂ എന്നാല്‍ ഹൃദ്രോഗം ബാധിച്ച ഒരാളില്‍് ഇതൊന്നും കൂടാതെ തന്നെ അമിതമായ നെഞ്ചിടിപ്പ് ഉണ്ടാകുന്നു.

തളര്‍ച്ച - ആരംഭത്തിലുണ്ടാകുന്ന ചെറുതായ തളര്‍ച്ച വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് തളര്‍ച്ചയുടെ അലമാലകള്‍ തന്നെ ശരീരത്തിലുണ്ടാകുന്നു.
നീര്‍വീക്കം - മിക്ക രോഗങ്ങള്‍ക്കും നീര്‍വീക്കം ഉണ്ടാകുന്നുണ്ടെങ്കിലും ഹൃദ്രോഗികള്‍ക്ക് പാദങ്ങളിലാണ് ആദ്യമായി നീര്‍വീക്കം കാണപ്പെടാറുള്ളത്. ക്രമേണ ശരീരമാസകലം നീര് വ്യാപിക്കാം.

മോഹാലസ്യം - പെട്ടെന്നുണ്ടാകുന്ന മോഹാലസ്യവും ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമാകാം.

ത്വക് നീലീമ - കടുത്ത ഹൃദ്രോഗത്തില്‍ ഹൃദയത്തിന് പ്രവര്‍ത്തന വൈകല്യം ഉണ്ടാവുകയും തുടര്‍ന്ന് ശരീരത്തില്‍ പ്രാണവായുവിന്റെ അപര്യാപ്തത സംജാതമാകുകയും ചെയ്യുന്നു. ക്രമേണ ചുണ്ട്, വിരലുകളുടെ അഗ്രങ്ങള്‍ എന്നിവിടങ്ങള്‍ നീലിച്ചു പോകുന്നു.

ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട് - ഹൃദയാന്തര പടലങ്ങള്‍, ഹൃദയവാല്‍വുകള്‍, ഹൃദയപേശികള്‍, ഹൃദയാവരണം, ഹൃദയധമനികള്‍ മുതലായവയെ ബാധിക്കുണവയാണ് അവ.

Friday, March 7, 2014

അതിസ്ഥൗല്യം (Obesity)


പ്രായഭേദമന്യേ ഈ രോഗം കണ്ടൂവരാറുണ്ട്. മറ്റ് ജീവകാപര്യാപ്തരോഗങ്ങള്‍ എല്ലാം കുടി ചേര്‍ന്നാലും അതിസ്ഥൗല്യം സൃഷ്ടി ക്കുന്ന അനാരോഗ്യത്തിന് കിട നില്‍ക്കുകയില്ല.

വസാകലകളിലെ. ആസിപ്പോസ് ടിഷ്യകളില്‍ ക്രമത്തിലധികം കൊഴുപ്പടിഞ്ഞുകുടുന്നതു കൊണ്ടാണ ഈ രോഗം ഉണ്ടാകുന്നത്. ഇത് പല അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

അതിസ്ഥൗല്യം ബാധിച്ച രോഗികളുടെ അവയവലാവണ്യം നഷ്ടപ്പെടും. ആയുര്‍ദൈഘ്യം കുറയും ഇടുപ്പിലും, പൃഷടഭാഗത്തും വേദന, സന്ധിവേദന, സന്ധിശോഥം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വന്ധ്യത തുടങ്ങിയവ ഈ രോഗത്തിന്റെ കുടപ്പിറപ്പുകളാണ് കുടാതെ ഭാരക്കൂടുതല്‍ കൊണ്ട് ഹൃദയത്തിന് നേരിടേണ്ടിവരുന്ന പ്രയത്‌നം ഹൃദ്രോഗത്തിന് വഴി തെളിച്ചേക്കാം.

അമിതാഹാരമാണ് അതിസ്ഥൗല്യത്തിന് മുഖ്യകാരണം. (ശരീരത്തിന്റെ തേയ്മാനം നികത്തുന്നതിനും, പുതിയ കലകള്‍ നിര്‍മ്മിച്ച് ശരീരം വളര്‍ച്ച പ്രാപിക്കുന്നതിനും ശരീരഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായതില്‍ കവിഞ്ഞ് കഴിക്കുന്ന ആഹാരം അമിതമാണ്.) ആഹാരം തന്നെ വ്യായാമം കൊണ്ട് ദഹിക്കാത്തപക്ഷം അതും അമിതമായിത്തീരും. ഭക്ഷണം അല്പാല്പമായി കഴിക്കുന്നവരിലും അപൂര്‍വ്വമായി സ്ഥൗല്യം കാണാറുണ്ട് ദഹനത്തിനാവശ്യമായ അന്തസ്രാവങ്ങളുടെ ക്രമരഹിതമായ പ്രവര്‍ത്തനമാണ് അതിന് കാരണം. ഈ രോഗം പാരമ്പര്യമായും കണ്ടുവരുന്നു.

അതിസ്ഥൗല്യം ആളിനെ നോക്കിയാല്‍ തന്നെ അറിയാവുന്നതാണ്. ഉയരവും, തൂക്കവും അളന്ന് അത് സ്ഥിരീകരിക്കുകയും ചെയ്യാം. അതിസ്ഥൗല്യം ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ട് സംഭവിക്കുന്നതെന്ന് തീര്‍ച്ചപ്പെടുത്താന്‍ വിഷമമാകയാല്‍ ആഹാരം കുറയ്ക്കലും, വ്യായാമം വര്‍ദ്ധിപ്പിക്കലുമാണ് അതിന് പൊതുവായി നിര്‍ദ്ദേശിക്കാവുന്ന പ്രതിവിധി.

ചികിത്സ

കലപദ്രുമകല്പം സേവിച്ച് ബാര്‍ളിവെളളം കുടിക്കുക, ഇത് ദിവസം രണ്ടുപ്രാവശ്യം വീതം മാസങ്ങളോളം ആവര്‍ത്തിക്കുക.

Wednesday, March 5, 2014

കപാലഭാതി പ്രാണായാമം


കപാലം ഏന്നാല്‍ തലയോട്. ഭാതി എന്നാല്‍ ശുചിയാക്കല്‍. ശ്വാസകോശങ്ങളെ ശുചിയാക്കിയശേഷം തലയോടിനെയും അതിനുള്ളിലുള്ള തലച്ചോറിനെയും ശുചിയാരക്കണ്ടതുണ്ട്.

പ്രച്ചര്‍ദനവിധാരണ്യാഭ്യാം വാപ്രാണസ്യ എന്ന് യോഗസുത്രയില്‍ പറയുന്നു.

എതെിലും ധ്യാനനിലയിലിരുന്ന് കണ്ണുകളടച്ച് ശരീരത്തെയാകെ സ്വസ്ഥമാക്കുക. ഇാ പ്രാണായാമത്തില്‍ ശ്യാസമെടുക്കുന്നതിലല്ല. ശ്ചാസം പുറത്തുവിടുന്നതിലാണ് ഊന്നല്‍ കൊടുക്കേണത്. സാധാരണരീതിയില്‍ശ്വാസം അകത്തേക്കെടുക്കുക. ഉച്ഛ്വസിക്കുന്ന സമയത്ത് വായുവിനെ പുറന്തള്ളുന്നതില്‍ പ്രത്യേകം ശ്രദ്ധവയ്ക്കുക. ശക്തിയോടെ, പല തവണ ഉച്ഛ്വസിക്കണം. രണ്ട് ഉച്ഛ്വാസങ്ങള്‍ക്കിടയ്ക്ക് ശ്വാസം അകത്തേക്കെടുക്കല്‍ തനിയെ സഠഭവിച്ചുകൊള്ളും. ഉച്ഛ്വസിക്കലിന്റെ എണ്ണം പത്തില്‍ ആരംഭിച്ച് അറുപതും നൂറുംവരെയാക്കി വര്‍ദ്ധിപ്പിക്കുക. ക്രിയയുടെ ഒടുവില്‍ പുര്‍ണമായി ഉച്ഛ്വസിച്ചശേഷം ഉദ്ദീയാന, മുല, ജാലന്ധര ബന്ധകള്‍ മുന്നും ചെയ്ത് ആവുന്നത്രനേരം ശ്വാസം അകത്തേക്ക് എടുക്കാതിരിക്കുക. ക്രിയയ്ക്കിടയില്‍ കണ്ണുകള്‍ തുറക്കുവാന്‍ പാടില്ല. ശ്വാസം ഉള്ളില്‍ പിടിച്ചുവയ്ക്കുകയുമരുത്. ശ്വാസം അകത്തേക്കെടുക്കാതെ നിലകൊള്ളുന്നത് അവസാനഘട്ടത്തില്‍ മാത്രമേ പാടുള്ളു. ആജ്ഞാചക്രത്തിലോ മണിപൂരകചക്രത്തിലോ ഏകാഗ്രത അര്‍പ്പിക്കുക. ഒന്നുമുതല്‍ പത്തുവരെ തവണ ക്രിയ ആവര്‍ത്തിക്കുക. ഓരോ തവണയും ബാഹ്യകുംഭകത്തിന്റെ, അതായത് വായുവിനെ പുറത്ത് നിലനിര്‍ത്തുന്ന ക്രിയയുടെ, സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക.


പ്രയോജനങ്ങള്‍

ഭസ്ത്രിക പ്രാണായാമത്തിന് ഒരാളെ പ്രാപ്തനാക്കുന്ന ക്രിയയാണിത്. ഷട്കര്‍മ്മങ്ങളില്‍ അതായത് ഹഠയോഗത്തിലെ ആറു ഘട്ടങ്ങളില്‍ ഒന്നാണിത്. ഈ ക്രിയ തലച്ചോറിന്റെ മുന്‍ഭാഗത്തെ ശുചിയാക്കുന്നു. ദിവാസ്വപ്‌നം കാണുന്ന ശ്വഭാവം ഇല്ലാതാക്കുന്നു. സാധ്യമല്ലാത്തവയെക്കുറിച്ചു പദ്ധതികളുണ്ടാക്കുക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതും വെറുതെ അലസമായി സമയം കളയുന്ന്തും ദൂതകാലത്തെക്കുറിച്ചോ വ്യര്‍ത്ഥകാര്യങ്ങളെക്കുറിച്ചോ ചിന്തിക്കുന്നതും ഭാവിയെക്കുറിച്ചു സ്വപ്നം കാണുന്നതുമെല്ലാം മനോരാജ്യം കാണലാണ് കപാലഭാതി മനസ്സില്‍ സമാധാനം നിറയ്ക്കുന്നു തലച്ചോറിലേക്കുള്ള രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. അഴുക്കായതും കെട്ടിക്കിടക്കുന്നതുമായ രക്തം നീക്കം ചെയ്യുന്നതിന് ഈ ക്രിയ സഹായിക്കുന്നു. ശരീരത്തിലെ പഞ്ചഭൂതങ്ങളെ ശുദ്ധീകരിക്കുന്നു.

മുന്നു ബന്ധങ്ങളും ചെയ്യുന്നതുമൂലം മുലാധാരം, മണിപൂരകം, സ്വാധിഷ്ഠാനം എന്നീ ചക്രങ്ങള്‍ ഈര്‍ജിതമമവുന്നു. ഇത് ശ്വാസകോശങ്ങളെയും ഉദരത്തെയും ശുചിയാക്കി ആസ്ത്മ, ക്ഷയം തുടങ്ങിയ രോഗങ്ങളില്‍നിന്നു മോചനം നല്കുന്നു. അനാഹതചക്രത്തെയും ഈ ക്രിയ ഈര്‍ജിതമാക്കുന്നു. ബുദ്ധിശക്തി, മാനസികശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നു. മനസ്സിനു ശാന്തി നല്കുന്നു. ഹൃദയത്തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉദരത്തില്‍ ട്യുമര്‍, ചുഴലി, മനംപിരട്ടല്‍, തലചുറ്റല്‍ എന്നിവയുള്ളവര്‍ ഈ ക്രിയ ചെയ്യരുത്. ധ്യാനത്തിലേക്കും കുണ്ഡിലിനീയോഗയിലേക്കും കടക്കുന്നതിന് ഉത്തമമായ ക്രിയയാണിത്.

ബെറിബെറി (Beri Beri)


തയാമിന്‍ (B1) ജീവകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന ഒരു രോഗം. ശരിയായ ഹൃദയപ്രവര്‍ത്തനത്തിനും നാഡീവ്യൂഹത്തിന്റെയും കുടലിന്റേയും ധര്‍മ്മനിര്‍വ്വഹണത്തിനും ഇത് ഒഴിച്ചുകുടാനാവാത്ത ഘടകമാണ്. നാഡികളില്‍ വേദന, നാഡീശോഥം, നാഡികള്‍ക്ക് തളര്‍ച്ച, മാംസപേശികള്‍ ശോഷിക്കുക, ശരീരത്തില്‍ നീരുവരുക, ഹൃദ്രോഹം എന്നിവയെല്ലാം ഈ രോഗത്തിന്റെ പൊതുലക്ഷണങ്ങളാണ്.

ചികിത്സ



ജീവകാസവം' കണ സംഹാരിഘൃതം, ഡാഡിമഘൃതം ഇവ ചെറിയ മാത്രയില്‍ ദിവസം രണ്ട് പ്രാവശ്യം വീതം മാസങ്ങളോളം സേവിക്കുക. ദശമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം ഇവ കുറെശ്ശെ ദിവസം മുന്ന് പ്രാവശ്യം സേവിക്കുക. മുട്ടക്കുഴമ്പ്, ആട്ടിന്‍സുപ്പ് ഇവ ദഹനത്തിനനുസരിച്ച് നല്‍കാവുന്നതാണ്, അരിത്തവിടും കരിപ്പട്ടിയും ആയിട്ടുളള മിശ്രിതം പതിവായി കഴിക്കുകയും പാലും' പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും. മുട്ടയും പതിവായി ആഹാരത്തോട് യോജിപ്പിച്ച് കഴിക്കുകയും ചെയ്താല്‍ ബെറിബെറി രോഗം മാറിക്കിട്ടും.

സ്‌കര്‍വി (Scurvy)


ജീവകം സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന ഒരു രോഗം. രക്തം പൊടിയുന്ന ചുവന്ന പാടുകള്‍ ശരീരത്തില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുക, സന്ധികള്‍ക്കിടയില്‍, നഖങ്ങള്‍ക്കുളളില്‍, മോണയില്‍ നിന്നൊക്കെ രക്തം വരുക, ചെറിയ രക്തക്കുഴലുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നൊഴുകുക, ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. വിളര്‍ച്ച, അലസത, കൈ കാലുകള്‍ക്ക് വേദന തുടങ്ങിയവ ഈ രോഗികള്‍ക്ക് സ്ഥിരമായി അനുഭവപ്പെടും.

പഴവര്‍ഗ്ഗങ്ങളും പാലും ധാരാളമായി ഉപയോഗിച്ചാല്‍ ഈ രോഗം വരാതിരിക്കാന്‍ സാദ്ധ്യതയുണ്ട്. മുന്തിരിങ്ങ, ഓറഞ്ച്, തക്കാളി, മാതളപ്പഴം, അന്നനാരച്ചക്ക (പൈനാപ്പിള്‍) ഇവയുടെ തനിചാര്‍ കുടിക്കുന്നതും പപ്പായ, ആപ്പിള്‍ ഇവ കഴിക്കുന്നതും നല്ലതാണ്.

ചികിത്സ



ധാത്ര്യാരിഷ്ടം, ജീവകാസവം, ദ്രാക്ഷാസവം, ഖര്‍ജുരാസവം തുടങ്ങിയ ആസവാരിഷ്ടങ്ങളും ആമലകരസായനം, ച്യവനപ്രാശരസായനം, കുശ്മാണ്ഡരസായനം  ശതാവരിഗുളം തുടങ്ങിയ ലേഹ്യങ്ങളും ഉത്തമൗഷധ
ങ്ങളാണ്.

  

  

കണ (Rickets)


മുഖ്യമായും ജീവകം ഡി യുടെ അഭാവം കൊണ്ട് കുട്ടികളില്‍ കാണുന്ന ഒരു രോഗമാണ് കണ. കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അഭാവത്തിലും ഈ രോഗം ഉണ്ടാകാറുണ്ട്.

നെഞ്ച് കുടുകെട്ടുക, കപാലാസ്ഥി സാധാരണയിലും വലുതായിരിക്കുക, പൃഷ്ടാസ്ഥി വികൃതമായിരിക്കുക, കാലിലെ എല്ലുകള്‍ വളഞ്ഞിരിക്കുക, വാരിയെല്ലുകളില്‍ മണിമണിയായുളള ചെറിയ മുഴകള്‍ കാണുക ഇതെല്ലാം കണ ബാധിച്ച കുട്ടികളില്‍ കാണാവുന്ന ലക്ഷണങ്ങളാണ്. ഉറക്കക്കുറവ്, മാംസ പേശികള്‍ക്ക് തുടര്‍്ച്ചയായ വേദന, നാഡീവികാരങ്ങള്‍, മൂത്രത്തില്‍ ഭാവകാംശം കുടുതല്‍ കാണുക ഇതെല്ലാം ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. ഉദരസംബന്ധമായ അസ്വാസ്ഥ്യവും വയറിളക്കവും, ശ്വാസകോശ സംബന്ധമായ തകരാറുകളും അപുര്‍വ്വം ചില രോഗികളില്‍ കണ്ടുവരുന്നു.



ചികിത്സ

ജീവകാസവം, കണസംഹാരിഘൃതം, സ്ഥിരാവചാദിഘൃതം, വിദാര്യാദില.ൃതം, ഇതില്‍ ഏതെങ്കിലും യുക്തമായ ഒരു മരുന്ന് ചെറിയ അളവില്‍ രോഗം ഭേദമാകുന്നതുവരെ കൊടുക്കണം.

ശുദ്ധമായ എളെളണ്ണയോ, പിണ്ഡതൈലമോ, ലാക്ഷാദികുഴമ്പോ, വചാവയസ്യാദി തൈലമോ ശരീരത്തില്‍ പുരട്ടി ചുടുവെളളത്തില്‍ കുളിക്കുന്നത് നന്ന്.

കൂവരക് പശുവിന്‍പാലില്‍ കാച്ചിക്കുറുക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും, പരുത്തിക്കുരു ആട്ടി അതിന്റെ പാല്‍പിഴിഞ്ഞെടുത്ത് പശുവിന്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കാച്ചിക്കുറുക്കി കഴിക്കുന്നതും ശരീരം തടിക്കാന്‍ നല്ലതാണ്. മാത്രമല്ല കുടലുകളുടെ ചലനത്തിനും മലശോധനക്കും ഇവ ഉത്തമമത്രെ.

മുട്ടയും പാലും ഒരുമിച്ച് അടിച്ചുകടഞ്ഞ് കുടിക്കുന്നത് അത്യന്തം പുഷ്ടികരമാണ്. ഓറഞ്ചുനീരും മുട്ടയുടെ മഞ്ഞക്കരുവും കുടി കടഞ്ഞ് ഉപയോഗിക്കുന്നതും നല്ലതാണ്. ഉടനെ കറന്ന പാലില്‍ നെയ്യും, പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നതും ഏറ്റവും പുഷ്ടികരമാണ്. കൊഴുപ്പുളള മൃഗങ്ങളുടെ മാംസം, കരള്‍, മത്സ്യം, മീനെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം മിതമായ രീതിയിലും കഴിക്കേണ്ടതാണ്. മാംസസൂപ്പും, മലക്കറിസൂപ്പും, ആഹാരത്തോടൊപ്പം പതിവായി കഴിക്കണം.

വൈകുന്നേരത്തെ വെയില്‍ ശരീരത്തില്‍ .ഏല്‍ക്കുന്നത് ജീവകം ഡി ധാരാളം ലഭിക്കാന്‍ ഇടയാക്കുന്നു.   


  
  

വിളര്‍ച്ച (Anemia)


രക്തത്തിലെ പ്രധാന രാസവസ്തുവായ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറയുമ്പോള്‍ വിളര്‍ച്ചയുണ്ടാകുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നു. ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിലുണ്ടാകുന്ന തകരാറുകള്‍, രക്താണുക്കള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ വസതുക്കളുടെ അഭാവം, ഇരുമ്പ്, മാംസ്യങ്ങള്‍, ജീവകങ്ങള്‍ തുടങ്ങിയ പോഷകവസതുക്കളുടെ അഭാവം, രക്തനഷ്ടം, ചുവന്ന രക്താണുക്കള്‍ക്കുണ്ടാകുന്ന അനിയന്ത്രിതമായ നാശം, മജ്ജയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറുകള്‍ തുടങ്ങിയവയാണ് വിളര്‍ച്ചക്കുളള പ്രധാന കാരണങ്ങള്‍.

നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന വിളര്‍ച്ച ഇരുമ്പിന്റെ കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ചയാണ്. രക്തത്തിലെ ചുവന്നരക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ എന്ന വര്‍ണ്ണവസ്തു ഉണ്ട്. ഇതില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതിന് ഇരുമ്പിന്റെ ലവണങ്ങള്‍ വേണം. ശരീരത്തിന്റെ വിവിധ കലകളിലേക്ക് ഓക്‌സിജന്‍ എത്തിച്ചു കൊടുക്കുന്നത് ഹീമോഗ്ലോബിന്‍ ആണ്.



ചികിത്സ

ഇലക്കറികള്‍, കരള്‍, മാംസം, പഴവര്‍ഗ്ഗങ്ങള്‍ ഇവ കഴിക്കുന്നതുമൂലം ഇത് പരിഹരിക്കാം.

വ്യോഷാദികഷായം, ലോഹാസവം നത്തക്കാമാംസഘൃതം, അശോഘൃതം, ദ്രാക്ഷാരിഷ്ടം ഇവകള്‍ സന്ദര്‍ഭോചിതം യുക്തമായ അളവില്‍ നല്‍കണം.  
  

ക്ഷയരോഗം (Tuberculosis)


ട്യൂബര്‍ക്കിള്‍ ബാസിലസ് എന്ന രോഗാണുക്കളാണ് ക്ഷയരോഗത്തെയുണ്ടാക്കുന്നത്. വായുവില്‍ കുടിയാണ് രോഗാണുക്കള്‍ പകരുന്നത്. ശ്വാസകോശത്തിലുടെയാണ് രോഗാണുക്കള്‍ ശരിരത്തില്‍ ൂപവേശിക്കുന്നത്. സാധാരണ ക്ഷയരോഗം എന്ന് കേള്‍ക്കുമ്പോള്‍ ശ്വാസകോശത്തെ ആശ്രയിച്ചുണ്ടാകുന്ന ക്ഷയരോഗത്തെയാണ് അനുമാനിക്കുക. കുടല്‍, ആമാശയം, സന്ധികള്‍, അസ്ഥികള്‍ തുടങ്ങിയ ഏത് ഭാഗത്തെ ആശ്രയിച്ചും ക്ഷയബാധയുണ്ടാവുന്നതാണ്. സാധാരണ രണ്ട് വയസ്സ് വരെയുളള കുട്ടികളിലാണ് ക്ഷയരോഗ ബാധ കണ്ടുവരുന്നത്. ശ്വാസകോശത്തിലുടെ രോഗാണു പ്രവേശിച്ച് ശ്വാസകോശത്തെ ബാധിച്ച് കുട്ടികളില്‍ നെഞ്ച് വീക്കം കാണപ്പെടുന്നു. ശ്വാസമെടുക്കാന്‍ പ്രയാസവും ഉണ്ടാവും. ഇത് ആസ്തമയാണെന്ന് സംശയിക്കപ്പെടാവുന്നതാണ്, ഇങ്ങനെ കാണപ്പെട്ടാല്‍ നെഞ്ചിന്റെ എക്‌സറേ എടുക്കേണ്ടതാണ്. രോഗിയുടെ രക്തം പരിശോധിച്ചാല്‍ ഇ.എസ്.ആര്‍. വര്‍ദ്ധിച്ചിരിക്കുന്നതായും കാണാവുന്നതാണ്.

മുത്രമൊഴിക്കുമ്പോള്‍് ശക്തിയായ വേദന, മൂത്രത്തില്‍ രക്തം, പഴുപ്പ് എന്നിവ കണ്ടാല്‍ മുത്രാശയത്തെ ബാധിച്ച ക്ഷയരോഗമാണെന്നും നെഞ്ചിലെ ലസികാഗ്രന്ഥി വീര്‍ത്തുവരുന്നുവെങ്കില്‍ അതിനെ ബാധിച്ചുണ്ടായ ക്ഷയരോഗമാണെന്നും അനുമാനിക്കാവുന്നതാണ്.

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോരണ്ടോ മാസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. രോഗാരംഭത്തില്‍ നേരിയ പനി, വിശപ്പില്ലായ്മ എത്ര ആഹാരം കഴിച്ചാലും ഭാരം കുറഞ്ഞു വരിക, കിതപ്പ്, ഒച്ചയടപ്പ്, ചുമ, നാഡിമിടിപ്പ ് വര്‍ദ്ധിക്കുക, സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ തകരാറുകള്‍ എന്നിവ കണ്ടുതുടങ്ങുന്നു. പിന്നീട് ഛര്‍ദ്ദി, ചുമച്ച് രക്തം തുപ്പുക, ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയുണ്ടാകുന്നു. രോഗാരംഭത്തിലേ ചികിത്സിച്ചു തുടങ്ങേണ്ടതാണ്.

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

1. രോഗികളുമായി സസര്‍ക്കം കുറയ്ക്കുക.
2. രോഗിക്ക് പരിപുര്‍ണ്ണ വിശ്രമം ആവശ്യമാണ്.
3. സുര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കുന്ന മുറിയില്‍ കിടത്തുക.
4 ബി.സി.ജി കുത്തിവെപ്പ് ചെറുപ്പകാലത്ത് കുട്ടികള്‍ക്ക് നല്‍കണം.
5. ശരീരം ക്ഷീണിക്കാതെ നോക്കണം. പോഷക സമൂദ്ധമായ ആഹാരം കഴിക്കുക.
6. വിടും പരിസരവും വൂത്തിയായി സൂക്ഷിക്കുക.
7. രോഗി തുപ്പുന്നത് അടപ്പുളള പാത്രത്തിലായിരിക്കണം.
8. ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗശേഷം കത്തിച്ചുകളയുക.

ചികിത്സകള്‍

ക്ഷയരോഗിക്ക് ഏറ്റവും ഉത്തമമാണ് ആട്ടിന്‍ പാല്‍.
പാലോ നെയ്യ് ചേര്‍ത്ത കഞ്ഞിയോ മലങ്കാരക്ക ചേര്‍ത്ത് കുടിപ്പിച്ച് രോഗിയെ ഛര്‍ദ്ദിപ്പിക്കുക. ത്രികോല്‍പകൊന്ന പാലില്‍ ചേര്‍ത്ത് കൊടുത്ത് അല്‍പമായി വയറിളക്കുക.
(ശരീരം ക്ഷീണിക്കാനിടവരരുത്). തുടര്‍ന്ന് അഞ്ച് പഞ്ചമുലങ്ങളുടെ കഷായത്തില്‍ നാലിരട്ടി പാല്‍ ചേര്‍ത്ത് നെയ്യ് കാച്ചി സേവിക്കുക.
വിദ്യാര്യാദി നെയ്യ്, വിദ്യാര്യാദി കഷായം എന്നിവ രോഗിക്ക് ഔഷധമായി നല്‍കാവുന്നതാണ്. ബാലാശ്വഗന്ധാദിതൈലം ശരീരം മുഴുവന്‍ തേച്ച് കുളിക്കുക.
കരിനെച്ചി എന്ന ചെടിയുടെ ഫലം, വേര്, ഇല എന്നിവ ചേര്‍ത്ത് നെയ്യ് കാച്ചി സേവിക്കുക.

വയറുകടി


ലോകം മുഴുക്കെ കണ്ടുവരുന്ന രോഗമാണെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് രോഗം കുടുതലായുളളത്. കുടലിനെ ആശ്രയിച്ചുണ്ടാകുന്ന ഈരോഗത്തിന് ചിലയിനം ബാക്ടീരിയകളും ചിലപ്പോള്‍ അമിബയും കാരണമായി വര്‍ത്തിക്കുന്നു. ചില പ്രത്യേക കാലങ്ങളില്‍ രോഗം പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കാറുണ്ട്.

കൂടെക്കൂടെ ജലം അയഞ്ഞുപോവുക, മലത്തില്‍ രക്തവും ചലവും പഴുപ്പും കഫവും കാണുക എന്നതാണ് രോഗ സിഭാവം. രാവിലെയായിരിക്കും മലം പലവട്ടമായി പോവുന്നത്.ഒരു പ്രാവശ്യം പോയാലും തൃപ്തിയായില്ല എന്ന തോന്നലുണ്ടാവുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്നതിലും അമീബ കാരണമുണ്ടാകുന്നതിലും രോഗ സ്വഭാവം പൊതുവെ ഒന്നാണെങ്കിലും രോഗിയിലുണ്ടാവുന്ന ലക്ഷണങ്ങള്‍ അല്പസ്വല്പം വ്യത്യാസപ്പെട്ടിരിക്കും. മലം പോകുന്നതിന് മുമ്പ് വയറുവേദന, പനി, കുടുതല്‍ പ്രാവശ്യം മലം പോവുക, പോകുന്ന മലത്തില്‍ രക്തവും കഫവുമുണ്ടാവുക എന്നീ ലക്ഷണങ്ങള്‍ പൊതുവെ കണ്ടുവരുന്നത് ബാക്ടീരിയ മുലമുണ്ടാകുന്ന വയറുകടിയിലാണ്.

അമീബ കാരണമായുണ്ടാകുന്ന വയറുകടി ദീര്‍ഘകാലം നീണ്ടുനിന്ന് രോഗിയെ ക്ലേശിപ്പിക്കാറുണ്ട്. ഇതില്‍ മലം അയഞ്ഞ് പോകുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന വയറുകടിയുടെ അത്രതന്നെ ഉണ്ടാവില്ല. അടിവയറ്റില്‍ വേദന, ക്ഷീണം, ശരീരം ശോഷിക്കല്‍, വയറ് പെരുപ്പം, ഛര്‍ദ്ദി എന്നിവ അമീബ മുലമുണ്ടാകുന്ന ഫലമായുണ്ടാവും.

ചികിത്സയോടൊപ്പം പരിസരശുചിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. കെട്ടിനില്‍ക്കുന്ന വെളളത്തില്‍ മലമുത്ര വിസര്‍ജ്ജനം ചെയ്യരുത്, ശുദ്ധവായു ശ്വസിക്കുക, തുറസ്സായതൂം വൃത്തിയുളളതുമായ സ്ഥലത്ത് താമസിക്കുക, തണുത്ത വെളളം കുടിക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെളളം ധാരാളം കുടിക്കേണ്ടതുണ്ട്.

ചികിത്സകള്‍

1. മഞ്ഞള്‍, പുളിയാറില എന്നിവ അരച്ച് മോരില്‍ കലക്കി കഴിക്കുക. 2. തുല്യഅളവില്‍ ജാതിക്കയും വയമ്പും ചേര്‍ത്തരച്ച് തേനില്‍ ചാലിച്ചു കഴിക്കുക.
3. ചുക്ക് കഷായം വെച്ച് കുടിക്കുക.
4. കുവളക്കായ കഷായം വെച്ച് ദിവസം രണ്ട് നേരം കഴിക്കുക. ഫലം ഉണക്കിപ്പൊടിച്ച് മോരില്‍ കലക്കി കഴിച്ചാലും ശമനം കിട്ടും.

Tuesday, March 4, 2014

മുണ്ടിനീര്‌


പ്രധാനമായും കൊച്ചുകുട്ട്ികളെ ബാധിക്കുന്ന ഈ വൈറസ് രോഗം അതിവേഗം പകരുന്ന ഒന്നാണ്. ചെവിയുടെ സമീപം നീരുണ്ടാകുന്നു. തുടര്‍ന്ന് പനി, തലവേദന, ചെവിവേദന എന്നിവ അനുഭവപ്പെടും. ആഹാരസാധനങ്ങള്‍ ചവയ്ക്കുകയും വിഴുങ്ങുകയും ചെയ്യുമ്പോള്‍ വേദന വര്‍ദ്ധിക്കും' ഏഴുമുതല്‍ പത്തുവരെ ദിവസങ്ങള്‍ ഈ രോഗം നീണ്ടുനില്‍ക്കും. പുരുഷന്‍മാരില്‍ ഈ രോഗം ചിലപ്പോള്‍ വന്ധ്യതയ്ക്ക് കാരണമാകും. സ്ത്രീകളില്‍ അണ്ഡാശയത്തിന് ക്ഷതമുണ്ടാകും.

ചികിത്സ

ചുക്കും കൊത്തമല്ലിയും ചേര്‍ന്ന കഷായത്തില്‍ വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് സേവിക്കണം. പുനര്‍ന്നവാദി കഷായമോ ഞെരിഞ്ഞിലും തമിഴാമയും ചേര്‍ന്ന കഷായമോ ഉളളില്‍സേവിക്കുന്നത് നന്ന്. കൃണാദി ഗുളിക ശുദ്ധജലത്തിലരച്ച് പുറത്തു പുരട്ടുകയോ രാസ്‌നാദിചൂര്‍ണ്ണം നാരങ്ങാനീരില്‍ അരച്ച് പുരട്ടുകയോ,
എളള്, പശുവിന്‍ പാലില്‍ അരച്ചുപുരട്ടുകയോ, പ്ലാമഞ്ഞള്‍ ശുദ്ധജലത്തില്‍ അരച്ചു പുരട്ടുകയോ ചെയ്യുന്നത് മുണ്ടിനീര് കുറയ്ക്കുന്നതിന് നല്ലതാണ്. 

Monday, March 3, 2014

ആയുര്‍വേദത്തിന്റെ ഉത്ഭവവും വളര്‍ച്ചയും

ആയുര്‍വേദത്തിന്റെ ഉല്‍ഭവത്തെപ്പറ്റി പല ഗ്രന്ഥങ്ങളിലും പല തരത്തിലാണ് പറയപ്പെടുന്നത്. ബ്രഹ്മാവിന് സ്മരണമാത്രയില്‍ മനസില്‍ ഉദ്ഭൂതമായ ആയുര്‍വേദം അദ്ദേഹം ദക്ഷനും, ദക്ഷന്‍ അശ്വിനിദേവന്‍മാര്‍ക്കും, അവര്‍ ഇന്ദ്രനും ഉപദേശിച്ചുവെന്നും ഇന്ദ്രനില്‍നിന്നാണ് ഭൂമിയില്‍ ആയുര്‍വേദം പ്രചരിച്ചതെന്നുമുള്ള കാര്യത്തില്‍ എല്ലാ സഹിതാകാരന്‍മാരും ഒരേ അഭിപ്രായക്കാരാണ്.

ആയുര്‍വേദം എപ്പോള്‍ ഉത്ഭവിച്ചുവെന്ന് ആര്‍ക്കും തീര്‍ത്തുപറയാന്‍ സാധിക്കില്ല. സൃഷ്ടിക്കുമുമ്പുതന്നെ ബ്രഹ്മാവ് ആയുര്‍വേദം നിര്‍മ്മിച്ചുവെന്ന് സുശ്രുതാചാര്യനും കശ്യപനും പറയുന്നുണ്ട്.

മൃഗങ്ങള്‍ക്ക്, തങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുവേണ്ട ഔഷധങ്ങളും ആഹാരങ്ങളും സ്വയം തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടല്ലോ. ആദിമനുഷ്യന്‍ മൃഗങ്ങലില്‍നിന്നാണ് ഔഷധജ്ഞാനം കരസ്ഥമാക്കിയതെന്നും അങ്ങിനെയാണ് വൈദ്യശാസ്ത്രം ഭൂമിയില്‍ ഉരുത്തിരിഞ്ഞുവന്നതെന്നും ആണ് അര്‍വാചീനന്മാരായ ശാസ്ത്രകാരന്മാരുടെ അഭിപ്രായം.

ആയുര്‍വേദവും വേദത്തില്‍നിന്നുണ്ടായതാണെന്നാണ് മറ്റൊരു വിശ്വാസം. ഋഗ്വേദത്തില്‍ നിന്നാണ് ആയുര്‍വേദമുണ്ടായതെന്നാണ് ചില ആയുര്‍വേദ ഗ്രന്ഥകാരന്‍മാരുടെ അഭിപ്രായമെങ്കിലും ഭൂരിപക്ഷം ശാസ്ത്രകാരന്‍മാരും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നുണ്ടായതാണെന്നപക്ഷക്കാരാണ്. വൈദ്യസംബന്ധമായ പരാമര്‍ശങ്ങള്‍ എല്ലാവേദങ്ങളിലും കാണാമെങ്കിലും കൂടുതലായിട്ടുള്ളത് അഥര്‍വ്വവേദത്തില്‍ത്തന്നെയാണെന്നുള്ളത് ഇതിനെ ബലപ്പെടുത്തുന്നു.
അഥര്‍വ്വവേദത്തില്‍ ശരീരാവയവങ്ങളെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചും, രോഗനിവാരണോപായങ്ങളായ പലതരം ഔഷധങ്ങഉുടെ പ്രയോഗങ്ങളെക്കുറിച്ചും അല്പാല്പം ശസ്ത്രക്രിയകളെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്.


അഥര്‍വ്വവേദം കഴിഞ്ഞാല്‍ പിന്നെ വൈദ്യ സംബന്ധമായ പരാമര്‍ശങ്ങളധികമുളളത് ഋഗ്വേദത്തിലാണ്. വേദങ്ങളില്‍വച്ച് ഏറ്റവും പുരാതനമായ ഋഗ്വേദത്തില്‍ത്തന്നെ ത്രിധാതുക്കളെപ്പറ്റി പറയുന്നതുകൊണ്ട്  ആയുര്‍വേദവും അതിന്റെ- ത്രിധാതു-ത്രിദോഷ-സിദ്ധാന്തവും വേദകാലത്തിനുമുന്‍പുതന്നെ പ്രചുരപ്രചാരമായിരുന്നുവെന്ന് വ്യക്തമാണ്. വൈദികകാലത്തുതന്നെ വൈദ്യന്മാരെ അവരുടെ പ്രവൃത്തിക്കനുസരിച്ച് മുന്നുതരത്തില്‍ വിഭജിച്ചിരുന്നു.

ശസ്ത്രകിയ ചെയ്യുന്നവരെ ശല്ക്യവൈദ്യന്മാരെന്നും, ഔഷധപ്രയോഗം മാത്രം ചെയ്യുന്നവരെ ഭിഷക്കുകളെന്നും, മന്ത്രവാദം ചെയ്യുന്നവരെ അഥര്‍വ്വഭിഷക്കുകളെന്നുമാണ് പറഞ്ഞിരുന്നത്.